എച്ച്.എം കപ്പ് ഫുട്ബാൾ ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിക്കുന്നു

എച്ച്.എം കപ്പ് ഫുട്ബാൾ: ദോഫാർ ക്ലബ് ജേതാക്കൾ

മസ്കത്ത്: ഹിസ് മജെസ്റ്റി കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ദോഫാർ ക്ലബ് ജേതാക്കളായി. ഇത് ഒമ്പതാം തവണയാണ് ദോഫാർ കപ്പുയർത്തുന്നത്. ഞായറാഴ്ച രാത്രി റുസ്താഖ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ അൽ ഒറൂബയെ പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപിച്ചാണ് ദോഫാർ കപ്പുയർത്തിയത്.

മത്സരത്തിെൻറ മുഴുവൻ സമയവും അധിക സമയവും ഗോൾരഹിതമായതിനെ തുടർന്നാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സൈദ് മത്സരത്തിൽ മുഖ്യാതിഥിയായിരുന്നു. ജേതാക്കൾക്കുള്ള ട്രോഫിയും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.