മദീന: മസ്ജിദുന്നബവിയുടെ കിഴക്ക് മുറ്റത്ത് പ്രവർത്തിക്കുന്ന ‘ബാബ് ജിബ്രീൽ’ മെഡിക്കൽ സെന്ററിലെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹജ്ജ് സീസണും മദീനയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവും കണക്കിലെടുത്താണിത്. നിലവിലെ സൗകര്യങ്ങൾ ഇരട്ടിയാക്കാനാണ് പദ്ധതി.
പ്രാഥമിക പരിശോധന ഏരിയയിലെയും അടിയന്തര ചികിത്സ ഏരിയയിലെയും ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മദീന ആരോഗ്യ ക്ലസ്റ്റർ വ്യക്തമാക്കി. ലാബ്, ഓഫിസുകൾ, കാത്തിരിപ്പ് ഹാളുകൾ, ശുചിമുറികൾ എന്നിവ വികസിപ്പിക്കും. ക്ലിനിക്കുകളിൽ നൂതന ഉപകരണങ്ങളും പരിശീലനം നേടിയ ജോലിക്കാരെയും നിയമിക്കും.
ഹജ്ജ് തീർഥാടകർക്ക് താൽക്കാലികവും സ്ഥിരവുമായ മറ്റ് ക്ലിനിക്കുകളിലും ആരോഗ്യ സേവനങ്ങൾ നൽകിവരുന്നുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, മീഖാത്ത്, ഹിജ്റ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം തീർഥാടകർക്കായി ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നതായും മദീന ആരോഗ്യ ക്ലസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.