ജിദ്ദ: മക്കൾക്ക് ജീവിതത്തിലെ നല്ല മാതൃകകളാവേണ്ടത് രക്ഷിതാക്കളാണെന്നും നന്മകളാൽ സ്വയം സ്ഫുടം ചെയ്താലല്ലാതെ മാതൃകാജീവിതം സാധ്യമാകില്ലെന്നും റാഷിദ് ഗസ്സാലി പറഞ്ഞു. സൈൻ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിെൻറ ആദ്യദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ഭർത്താക്കൻമാർ വ്യതസ്ത ധർമ്മങ്ങൾ പൂർത്തീകരിച്ചുകൊണ്ടും പരസ്പരം മനസ്സിലാക്കിക്കൊണ്ടും ഇണക്കുരിവികളെപ്പോലെ ജീവിച്ചാൽ സ്വർഗ്ഗമണയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാധാന്യം കൊണ്ട് വ്യത്യസ്തപ്പെടുത്താൻ കഴിയാത്ത ഒന്നാണ് ഇണ. ലോക ചരിത്രത്തിൽ ഇണകൾക്ക് ഒരു മാനദണ്ഡവും ഇല്ലെന്നു കാണിച്ചു തന്ന ജീവിതമാണ് മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും ജീവിതം- അദ്ദേഹം പറഞ്ഞു. ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര, അബൂബക്കർ ദാരിമി ആലമ്പാടി, അബ്ദുൽസലാം സ്വലാഹി, നാസർ ചാവക്കാട്, ബേബി നീലാമ്പ്ര, മജീദ് നഹ, നവാസ് വെമ്പായം, പി.വി അഷ്‌റഫ്, സലീം അൽഅബീർ, ഇസ്മായിൽ മുണ്ടക്കുളം എന്നിവർ ആശംസ നേർന്നു. കെ.സി. അബ്ദുറഹ്മാൻ സ്വാഗതവും അഡ്വ. അലവിക്കുട്ടി നന്ദിയും പറഞ്ഞു. അവസാന ദിവസമായ ഇന്ന് ആത്മീയത എന്ന വിഷയത്തിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.