ഹുറൂബ് കാരണം നാട്ടിൽ പോവാൻ കഴിയാതെ ബുദ്ധിമുട്ടിലായ മുഹമ്മദ് കുട്ടി ഓമാനൂരിന്

സൈനുദ്ദീൻ അമാനി യാത്രാരേഖകൾ കൈമാറുന്നു

ഹുറൂബായി അഞ്ച് വർഷം നാട്ടിൽ പോകാതിരുന്ന മലയാളി നാടണഞ്ഞു

അബ്ഹ: സ്പോൺസർ ഹുറൂബാക്കിയത് കാരണം അഞ്ച് വർഷത്തോളം നാട്ടിൽ പോവാനാകാതെ ബുദ്ധിമുട്ടിലായ മലപ്പുറം ഒമാനൂർ സ്വദേശി മങ്ങാട്ട് പറമ്പൻ മുഹമ്മദ് കുട്ടിയെ ഐ.സി.എഫ് അബ്ഹ സെൻട്രൽ കമ്മിറ്റിയുടെ ഇടപെടൽ മൂലം രേഖകൾ ശരിയാക്കി നാട്ടിലയച്ചു.

സൗത്ത് പ്രൊവിൻസ് സംഘടന പ്രസിഡന്റ് സിറാജുദ്ദീൻ സഖാഫി കൊല്ലം മുഖേന വാദിദവാസിറിൽനിന്ന് മുഹമ്മദ് കുട്ടി ഓമാനൂർ വർഷങ്ങളായി ഇഖാമയില്ലാതെ ഹുറൂബ് കാരണം നാട്ടിൽ പോകാനോ ജോലിക്ക് പോവാനോ കഴിയാത്ത അവസ്ഥ ഐ.സി.എഫ് അബ്ഹ സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റ് സൈനുദ്ദീൻ അമാനിയെ അറിയിക്കുകയും ആവശ്യമായ ഇടപെടൽ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.

ഇക്കാര്യത്തിൽ അദ്ദേഹം ഇടപെടുകയും രേഖകൾ ശരിയാക്കി അദ്ദേഹത്തെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദുബൈ വഴി ഫ്ലൈ ദുബൈ എയർലൈൻസിൽ കോഴിക്കോട് വിമാനത്താവളത്തിലാണ് ഇദ്ദേഹം വിമാനം ഇറങ്ങിയത്. സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡൻ്റ് അബ്ദുറഹ് മാൻ പുത്തൂർ, കാബിനറ്റ് അംഗം സലീം മൂത്തേടം തുടങ്ങിയവർ അദ്ദേഹത്തെ ജിദ്ദയിൽ യാത്രയയച്ചു.

Tags:    
News Summary - a Malayalee who had not been to his place for five years has returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.