ദോഹ: തണുത്തുറഞ്ഞ ഏറ്റവും വലിയ ഗ്രഹമായ യുറാനസ് നാളെ ഭൂമിയുമായി ഏറ്റവും അടുത്ത ഭാഗ ത്തെത്തും. ഖത്തറടക്കം എല്ലാ അറബ് മേഖല രാജ്യങ്ങളിലും ഗ്രഹത്തെ കാണാനാകും. ദോഹ പ്രാദേശിക സമയം രാവിലെ 11.02ന് സൂര്യന് എതിർഭാഗത്തായാണ് ഗ്രഹം ദൃശ്യമാകുകയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച സൂര്യോദയം വരെ ഗ്രഹം ഖത്തർ ആകാശത്ത് ദൃശ്യമാകും. എല്ലാ വർഷവും ഒക്ടോബറിലാണ് യുറാനസ് ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്നത്.
ഗോളശാസ്ത്രജ്ഞരെ സംബന്ധിച്ച് ഇത് സുവർണാവസരമാണ്. ഭൂമിയുമായി ഏറ്റവും അടുത്തെത്തുന്നതോടെ യുറാനസിെൻറ പ്രതലത്തെ നിരീക്ഷിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നുവെന്നും ഖത്തർ കലണ്ടർ ഹൗസ് ഗോളശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു. ആസ്േട്രാണമിക്കൽ ടെലിസ്കോപ് ഉപയോഗിച്ച് ഗ്രഹത്തിെൻറ ഏറ്റവും മികച്ചതും തെളിമയാർന്നതുമായ ചിത്രം പകർത്താം. സൗരയൂഥത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗ്രഹമായ യുറാനസ് ഏറെ തണുപ്പുള്ളതും കാറ്റുവീശുന്നതുമായ ഗ്രഹങ്ങളിലൊന്നാണ്. ഐസ് ഭീമൻ എന്നറിയപ്പെടുന്ന യുറാനസിന് 13 വലയങ്ങളും 27 കുഞ്ഞു ചന്ദ്രന്മാരും ഉണ്ട്.യുറാനസ് സൂര്യന് എതിർവശത്ത് വരുന്നതോടെ ഭൂമി യുറാനസിനും സൂര്യനും മധ്യത്തിലായി വരുന്നു. സൂര്യെൻറ കേന്ദ്രബിന്ദുവിൽനിന്നും 18.88 ആസ്േട്രാണമിക്കൽ യൂനിറ്റ് ദൂരത്തിലാണ് യുറാനസ് വരുന്നത്. ഒരു ആസ്േട്രാണമിക്കൽ യൂനിറ്റ് എന്നാൽ 149.6 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.