ദോഹ: ഇറാൻ ആക്രമണം ഖത്തറിന്‍റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നതാണെന്നും ഖത്തർ ശൂറ കൗൺസിൽ. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ കൗൺസിൽ ആസ്ഥാനത്തെ തമീം ബിൻ ഹമദ് ഹാളിൽ പ്രതിവാര യോഗം ചേർന്നു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഖത്തറിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ കൗൺസിൽ ശക്തമായി അപലപിച്ചു. ഇസ്രായേൽ നടപടി നല്ല അയൽപക്ക നയങ്ങൾക്ക് വിരുദ്ധവും അന്താരാഷ്ട്ര നിയമ വ്യവസ്ഥയെയും യു.എൻ ചാർട്ടറിനെയും ലംഘിക്കുന്നതുമാണ്.
ആക്രമണം തടയുന്നതിനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തെ സുരക്ഷ ഏജൻസികൾ നടത്തിയ ശ്രമങ്ങളെ ശൂറ കൗൺസിൽ അഭിനന്ദിച്ചു. ആവർത്തിച്ചുള്ള മിസൈൽ ആക്രമണങ്ങളെ തടയുന്നതിൽ ഖത്തർ സായുധ സേന നടത്തിയ കാര്യക്ഷമതയെയും പോരാട്ട സന്നദ്ധതയെയും പ്രശംസിച്ചു.
ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിൽ ഖത്തർ ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുന്നുണ്ട്, കൂടാതെ സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിലും പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഖത്തർ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും കൗൺസിൽ ആവർത്തിച്ചു. സൗദി അറേബ്യ, കുവൈത്ത് , ഒമാൻ, യു.എ.ഇ, ബഹ്‌റൈൻ, ജോർഡൻ , ലെബനൻ എന്നിവയുൾപ്പെടെ നിരവധി സഹോദര രാഷ്ട്രങ്ങൾക്കെതിരായ ആക്രമണങ്ങളെയും കൗൺസിൽ ശക്തമായി അപലപിച്ചു. സുരക്ഷാ നടപടികൾ പാലിക്കാനും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ഉറപ്പാക്കാനും ശൂറ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.