ദോഹ: ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ സജ്ജീകരണവും തുടർച്ചയായ ജാഗ്രതയും വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തിലൂടെയുമാണ് ആക്രമണം പരാജയപ്പെടുത്തിയത്.
ഖത്തറിന്റെ അതിർത്തിയിൽ എത്തുന്നതിന് മുമ്പ് തന്നെ മിസൈലുകൾ ഖത്തർ സായുധ സേന നിർവീര്യമാക്കുകയായിരുന്നു. അതേസമയം, ചൊവ്വാഴ്ച പുലർച്ചെ ദോഹയുടെ വിവധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനും ബാഹ്യ ഭീഷണികളെ നേരിടാനും ഖത്തറിന് പൂർണ്ണ ശേഷിയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ വെല്ലുവിളികൾക്കെതിരെ ശക്തമായി തിരിച്ചടിക്കാനുള്ള സജ്ജീകരണങ്ങൾ സേനക്കുണ്ട്. പൗരന്മാരും താമസക്കാരും സന്ദർശകരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.