ദോഹ: നാല് വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന ലോക ഫുട്ബോൾ മാമാങ്കത്തിന് റഷ്യയിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഖത്തറിെൻറ അഭിമാന വിമാന കമ്പനിയായ ഖത്തർ എയർവേയ്സിന് ഇത് അഭിമാന നിമിഷങ്ങൾ. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളായ ഖത്തർ എയർവേയ്സ് ലോകകപ്പിനെ വരവേൽക്കുന്നതിനുള്ള അന്തിമഘട്ട തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞതായി ഗ്രൂപ്പ് സി ഇ ഒ അക്ബർ അൽ ബാകിർ അറിയിച്ചു.
ലോകകപ്പിെൻറ നാനാ ഭാഗത്ത് നിന്നും റഷ്യയിലേക്കെത്തുന്ന കളിേപ്രമികൾക്ക് മികച്ച അനുഭവം സമ്മാനിക്കുകയാണ് ഖത്തർ എയർവേയ്സ് ലക്ഷ്യം.
റഷ്യൻ ലോകകപ്പിെൻറ കിക്കോഫിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഖത്തർ എയർവേയ്സിനിത് അഭിമാനനിമിഷങ്ങളാണെന്നും ഇതിൽ കൂടുതൽ സന്തോഷം പ്രകടിപ്പിക്കാൻ കഴിയില്ലെന്നും ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളായിരിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി. മോസ്കോയിലേക്കുള്ള സർവീസിന് പുറമേ, ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് റഷ്യയുടെ സാംസ്കാരിക തലസ്ഥാനമായ സെൻറ് പീറ്റേഴ്സ് ബർഗിലേക്കുള്ള ദിവസേന സർവീസ് ഖത്തർ എയർവേയ്സ് ആരംഭിച്ചത് ഈയിടെയാണ്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആരാധകരെ റഷ്യയിലേക്കെത്തിക്കുകയാണ് ഖത്തർ എയർവേയ്സിെൻറ ലക്ഷ്യമെന്നും ലോക ജനതയെ ഒരുമിപ്പിക്കുന്നതിൽ കായിക മേഖലയുടെ പങ്ക് ഇതിനകം ലോകത്തിന് മനസ്സിലായിട്ടുണ്ടെന്നും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഇതിലും വലിയ സന്ദർഭം വരാനില്ലെന്നും അൽ ബാകിർ പ്രതികരിച്ചു.
അതേസമയം, ലോകകപ്പിനെ വരവേൽക്കുന്നതിനായി ലോകകപ്പ് കാമ്പയിന് ഖത്തർ എയർവേയ്സ് കഴിഞ്ഞ ആഴ്ച തുടക്കം കുറിച്ചിരുന്നു. ഇതിെൻറ ഭാഗമായി പുറത്തിറക്കിയ ഡാൻസിംഗ് ഇൻ ദി സ്ട്രീറ്റ് ഗാനത്തിന് ഇതിനകം 20 മില്യനിലധികം േപ്രക്ഷകരെയാണ് ലഭിച്ചത്. എയർവേയ്സിെൻറ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് മാധ്യമങ്ങൾ വഴിയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ഇത് കൂടാതെ കഴിഞ്ഞ മാസം ഫിഫ ഫാൻ മാച്ച് കാമ്പയിനും ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചിരുന്നു. സെൻറ് പീറ്റേഴ്സ് ബർഗിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനൽ മത്സരം കാണുന്നതിനുള്ള ടിക്കറ്റും വിമാന ടിക്കറ്റുമായിരുന്നു ഇതിലെ മത്സരവിജയികൾക്ക് ഖത്തർ എയർവേയ്സ് മുന്നോട്ട് വെച്ചിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റഷ്യയിലെ വിനുകോവു രാജ്യാന്തര വിമാനത്താവളത്തിെൻറ 25 ശതമാനം ഓഹരി വാങ്ങുന്നത് സംബന്ധിച്ച് മോസ്കോയുമായി ഖത്തർ എയർവേയ്സ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.