ദോഹ: റഷ്യൻ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്തെ മുൻനിര ഇസ്ലാമിക ബാങ്കുകളിലൊന്നായ ഖത്തർ ഇസ്ലാമിക ബാങ്ക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർ അടുത്ത മാസം റഷ്യയിലേക്ക് തിരിക്കും. സെൻറ് പീറ്റേഴ്സ് ബർഗിൽ ജൂലൈ 10ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടം നേരിൽ വീക്ഷിക്കുന്നതിനുള്ള സുവർണാവസരമാണ് ഇവർക്ക് ലഭിച്ചത്. ബാങ്ക് സ്ട്രീറ്റിലെ ക്യൂ ഐ ബി ആസ്ഥാനത്ത് ബാങ്കധികാരികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജേതാക്കൾക്ക് ലോകകപ്പ് പാക്കേജടങ്ങിയ ഉപഹാരം നൽകി.
റഷ്യൻ ലോകകപ്പിനോടനുബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസങ്ങളിലായാണ് ഖത്തർ ഇസ്ലാമിക ബാങ്ക് റഷ്യയിലേക്ക് പറക്കാനുള്ള സുവർണാവസരവുമായി കാമ്പയിൻ സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇഷ്ടപ്പെട്ട ഒരാളെയും റഷ്യയിലേക്ക് കൂടെക്കൂട്ടാവുന്നതാണ്. വിമാനടിക്കറ്റ്, ഡിലക്സ് ഹോട്ടലിലെ താമസം, സെമി ഫൈനൽ ടിക്കറ്റ്, പ്രീ മാച്ച് ഹോസ്പിറ്റാലിറ്റി, ഗൈഡിെൻറ സാന്നിധ്യത്തിലുള്ള സെൻറ് പീറ്റേഴ്സ് ബർഗ് നഗര സന്ദർശനം എന്നിവയടക്കമുള്ള പാക്കേജാണ് പത്ത് പേർക്ക് ലഭിച്ചിരിക്കുന്നത്.
തങ്ങളുടെ അഞ്ച് ഉപഭോക്താക്കൾ റഷ്യയിലേക്ക് ലോകകപ്പ് മത്സരം കാണാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷിക്കുന്നതായും ഖത്തർ ലോകകപ്പിന് മുമ്പുള്ള അവസാന ലോകകപ്പെന്ന നിലക്ക് ഏറെ പ്രാധാന്യമാണ് റഷ്യൻ ലോകകപ്പിനുള്ളതെന്നും ക്യു ഐ ബി പേഴ്സണൽ ബാങ്കിംഗ് ഗ്രൂപ്പ് ജനറൽ മാനേജർ ഡി. ആനന്ദ് പറഞ്ഞു. മേഖലയിലും പ്രത്യേകിച്ച് ഖത്തറിലും കാൽപന്തുകളിക്ക് വൻ പ്രചാരമാണുള്ളത്. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫിഫയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സംഭവമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.