ദോഹ: 2022ലെ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പുൽത്തകിടിക്കായി ഉപയോഗിക്കുന്ന പുൽവർഗം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഉടൻ പ്രഖ്യാപിക്കും.
ഖത്തറിെൻറ കാലാവസ്ഥയോട് പൂർണമായും യോജിക്കുകയും രാത്രിയും പകലും, ശൈത്യകാലത്തും വേനലിലും ഒരുപോലെ ഉപയോഗിക്കാനും സാധിക്കുന്ന തരം പുല്ലാണ് ലോകകപ്പ് സ്റ്റേഡിയങ്ങൾക്കായി വിഭാവനം ചെയ്തിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ലാൻഡ്സ്കേപ് ആൻഡ് ടർഫ് മാനേജ്മെൻറ് സീനിയർ മാനേജർ യാസർ അൽ മുല്ല പറഞ്ഞു.
ഖത്തറിെൻറ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഏറ്റവും മികച്ച പുൽത്തകിടിയാണ് സുപ്രീം കമ്മിറ്റി വികസിപ്പിക്കുന്നതെന്നും ഡബ്ലിനിൽ സമാപിച്ച യൂറോപ്യൻ സ്റ്റേഡിയം ആൻഡ് സേഫ്റ്റി മാനേജ്മെൻറ് അസോസിയേഷൻ(എസ്മ) ഉച്ചകോടിയിൽ സംസാരിക്കവേ അൽ മുല്ല പറഞ്ഞു.
സ്റ്റേഡിയങ്ങൾക്കായി മികച്ച പുൽത്തകിടി വികസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പ്രത്യേക ഗവേഷണ വികസന കേന്ദ്രം തന്നെ ഖത്തറിനുണ്ട്. ലോകത്തിൽ ഇത്തരത്തിലുള്ള രണ്ട് കേന്ദ്രങ്ങളിലൊന്ന് ഖത്തറിലാണെന്നും യാസർ അൽ മുല്ല പറഞ്ഞു. 24 തരം പുൽവർഗങ്ങൾ ഇതിനകം കേന്ദ്രത്തിൽ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ 13.5 മണിക്കൂറിനുള്ളിലാണ് മുഴുവൻ പുല്ലുകളും പാകിയതെന്നും ലോക റെക്കോർഡ് നേട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത കാലാവസ്ഥകളിലും മണ്ണിനങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഗ്രൗണ്ടുകളിലുപയോഗിക്കുന്നത്. ഉടൻ തന്നെ ഇതിെൻറ പ്രഖ്യാപനമുണ്ടാകുമെന്നും സുപ്രീം കമ്മിറ്റിയിലെ മുതിർന്ന അംഗം കൂടിയായ അൽ മുല്ല ഉച്ചകോടിയിൽ വ്യക്തമാക്കി. ലോകകപ്പിനായുള്ള എട്ട് സ്റ്റേഡിയങ്ങളും ചാമ്പ്യൻഷിപ്പിെൻറ രണ്ട് വർഷം മുമ്പ് തന്നെ പൂർത്തിയാക്കി ഫിഫക്ക് കൈമാറും.
ഇതിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം കഴിഞ്ഞ വർഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന് സമർപ്പിച്ചു. അൽ വക്റ സ്റ്റേഡിയവും അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയവും ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകും. മുല്ല പറഞ്ഞു. ഖത്തറിെൻറ വികസനത്തിൽ പ്രധാന പങ്ക് വഹിക്കാൻ ഫിഫ ലോകകപ്പിനാകും.
സാമൂഹിക മതിൽക്കെട്ടുകളെ പൊട്ടിച്ചെറിയുന്നതിന് ഇത്തരത്തിലുള്ള വമ്പൻ ചാമ്പ്യൻഷിപ്പിന് സാധിക്കും. വിവിധ സംസ്കാരങ്ങളിലുള്ളവരെ പരസ്പരം ഒരു കുടക്കീഴിൽ അണിനിരത്താൻ കായിക ചാമ്പ്യൻഷിപ്പ് പോലെ മറ്റൊന്നില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും സുപ്രീം കമ്മിറ്റി പ്രതിനിധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.