ദോഹ: ജൂൺ നാലിന് 'ദി ടൈംസ്' പ്രസിദ്ധീകരിച്ച ഖത്തറിനെതിരായ ലേഖനം തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാെണന്ന് ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ). മറ്റു മാധ്യമ സ്ഥാപനങ്ങളും ഇതേ ആരോപണങ്ങളുമായി നേരേത്ത രംഗത്തുവന്നിരുന്നെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് പിന്മാറിയിരുന്നതായും ജി.സി.ഒ വ്യക്തമാക്കി. ഈ വിഷയങ്ങളിൽ ദി ടൈംസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്.
ജൂൺ നാലിന് ആൻഡ്രൂ നോർഫോക്കിേൻറതായി ദി ടൈംസിൽ പുറത്തുവന്ന ലേഖനത്തിൽ ഖത്തർ ഭീകരതക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇത്തരം വിഷയങ്ങളിൽ ടൈംസുമായി ഖത്തർ അധികാരികൾ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ മാധ്യമ മര്യാദകൾ ലംഘിച്ച് ഖത്തറിനെതിരായ ആരോപണവുമായി ദി ടൈംസ് മുന്നോട്ടു പോകുകയാണെന്നും ജി.സി.ഒ അറിയിച്ചു.
മുസ്ലിംകൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നേരത്തേ ഉന്നയിച്ചതിന് നോർഫോക്കിനെതിരെയും ദി ടൈംസിനെതിരെയും ബ്രിട്ടീഷ് പ്രസ് റെഗുലേറ്ററായ ഐ.പി.എസ്.ഒ രംഗത്ത് വരുകയും വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. നോർഫോക്കിെൻറ ഇസ്ലാമോഫോബിക് ലേഖനങ്ങൾക്കെതിരെ പാർലമെൻററി സമിതിയും രംഗത്ത് വന്നിട്ടുണ്ട്. ഭീകരതക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയുന്നതിന് പ്രത്യേക നിയമങ്ങളും സംവിധാനങ്ങളും നടപ്പാക്കിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഖത്തർ.
ഖത്തറിെൻറ ഈ നടപടികളെ ലോകം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. കള്ളപ്പണം തടയുന്നതിന് കർശന നിയമം നടപ്പാക്കിയ രാജ്യമാണ് ഖത്തർ. എവിടെയും ഭീകരതക്ക് സാമ്പത്തിക സഹായം ലഭിക്കരുതെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായി മറ്റ് രാജ്യങ്ങൾക്കൊപ്പം ഖത്തറും പ്രവർത്തിക്കുന്നുണ്ട്. ആഗോള ഭീകരതക്കെതിരെ ഖത്തർ എല്ലാകാലത്തും അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം മുൻനിരയിലുണ്ടാകും. ഖത്തറിനെതിരെ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ജി.സി.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.