ദോഹ: രാജ്യം ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സന്ദർഭത്തിൽ സമ്മർ ഇൻ ഖ ത്തർ േപ്രാഗ്രാമിെൻറ ഭാഗമായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറ റിൽ (ഡി ഇ സി സി) സമ്മർ എൻറർടൈൻമെൻറ് സിറ്റി പ്രവർത്തനമാരംഭിച് ചു. വ്യത്യസ്ത പ്രായഗണത്തിലുള്ളവർക്കായുള്ള വിശാലമായ ഗെയിം സോണു ം 6000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വിർച്വൽ റിയാലിറ്റി (വി ആർ)യും സിറ്റിയുടെ സവിശേഷതയാണ്.
29000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ച സമ്മർ എൻറർടൈൻമെൻറ് സിറ്റിയിൽ മികച്ച ഷോപ്പിംഗ് അനുഭവങ്ങളും ഭക്ഷ്യ–പാനീയ ഔട്ട്ലെറ്റുകളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ അത്യാധുനിക വി ആർ സിമുലേറ്ററുകളും ഗെയിമിംഗ് സ്റ്റേഷനുകളും വ്യത്യസ്ത പ്രമേയങ്ങളിലുള്ള ഗെയിമിംഗ് ഏരിയകളും ഏറെ ആകർഷകമാണ്.
ഇത് തുടർച്ചയായ മൂന്നാം തവണയാണ് എൻറർടൈൻമെൻറ് സിറ്റി സ്ഥാപിക്കുന്നത്. സന്ദർശകരിൽ നിന്നും മുൻവർഷങ്ങളിൽ ലഭിച്ച മികച്ച പ്രതികരണങ്ങളാണ് പ്രചോദനമെന്നും ക്യൂ സ്പോർട്സ് സ്ഥാപകൻ ആദിൽ അഹ്മദ് പറഞ്ഞു. വി ആർ ഗെയിമിംഗ് സെക്ഷനാണ് ഈ വർഷത്തെ ഏറ്റവും മികച്ച ആകർഷണം. കഴിഞ്ഞ വർഷം കേവലം 800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഗെയിമിംഗ് സെക്ഷൻ ഇത്തവണ 6000 മീറ്ററിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ പാക്–മാനും സ്പേസ് ഇൻവേഡറുകളും സിറ്റിയിലുണ്ട്. ഖത്തറിൽ തന്നെ ആദ്യമായാണിതെത്തുന്നത്. മികച്ച അമ്യൂസ്മെൻറ് റൈഡുകളും സ്കിൽ ഗെയിമുകളും അതോടൊപ്പം നിരവധി സമ്മാനങ്ങളും സിറ്റിയിലെ സന്ദർശകർക്കായി സംഘാടകർ തയ്യാറാക്കിയിട്ടുണ്ട്. ട്രാംപോളിൻ പാർക്ക്, കിഡ്സ് ൈഡ്രവിംഗ് സ്കൂൾ സം വിധാനം, കുട്ടികൾക്കായുള്ള ഭീമൻ ബ്ലോക്ക് പാർക്, 1000 ചതുരശ്രമീറ്ററിലുള്ള ഓഷ്യൻ ബോൾ സോഫ്റ്റ് കളിക്കളം, ഖത്തറിലെ ആദ്യ ഇൻഫ്ലാറ്റാ പാർക്, കൂറ്റൻ ബൗൺസ് കാസിൽ, സ്കേറ്റ് പാർക്ക്, സ്പൈഡർ ക്ലൈംബിംഗ് എന്നിവയും 45ലധികം ഭക്ഷ്യ ഔട്ട്ലെറ്റുകളും 100ഓളം റീട്ടെയിൽ ഔട്ട്ലെറ്റുകളും ഇത്തവണ സിറ്റിയിലുണ്ട്. വിവിധ എംബസികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തത്സമയ കലാ പ്രകടനങ്ങൾ വീക്ഷിക്കാനും സന്ദർശകർക്കാകും. സിറ്റിയിലേക്കുള്ള പ്രവേശന ഫീസ് 15 റിയാലാണ്. വിവിധ നിരക്കുകളിൽ ഗോൾഡ് പാസ്, ഗെയിമിംഗ് പാസ്, സീസൺ പാസ്, സീസൺ ഗെയിമിംഗ് പാസ് എന്നിവ ആവശ്യാനുസരണം തെരെഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.