ദോഹ: സുഡാനിലെ അൽ ദമാർ നഗരത്തിൽ ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള ശൈഖ ആയിശ ബിൻത് ഹമദ് ബിൻ അബ്ദുല്ല അൽ അത്വിയ്യ മാതൃകാ അനാഥ നഗരം പ്രവർത്തനം തുടങ്ങിയതായി ഖത്തർ ചാരിറ്റി അറിയിച്ചു. സുഡാനിലെ സാമൂഹികകാര്യ മന്ത്രാലയവുമായും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായും സഹകരിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള വീടുകളുടെ വിതരണപ്രക്രിയ നേരത്തെ ആരംഭിച്ചിരുന്നതായും ഇതുകൂടാതെ നഗരത്തിലെ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളും പ്രവർത്തനമാരംഭിച്ചതായും ഖത്തർ ചാരിറ്റി കൂട്ടിച്ചേർത്തു.
മാതൃകാ അനാഥ നഗരത്തിലെ വീടുകളിലേക്കുള്ള കുടുംബങ്ങളുടെ കുടിയേറ്റം വിജയകരമായ രീതിയിൽ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും 10 ശതമാനം കുടുംബങ്ങൾ മാത്രമേ ഇനി മാറാൻ അവശേഷിക്കുന്നുള്ളൂവെന്നും അവശ്യസാധനങ്ങളുടെ വിതരണത്തിനായി നഗരത്തിലെ പ്രധാന വിപണി പ്രവർത്തനമാരംഭിച്ചതായും സുഡാനിലെ ഖത്തർ ചാരിറ്റി ഓഫീസ് ഡയറക്ടർ ഹുസൈൻ കിർമാഷ് പറഞ്ഞു.
നഗരത്തിലെ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട സുഡാൻ മന്ത്രാലയങ്ങൾ സഹകരിക്കുന്നുണ്ടെന്നും നഗരത്തിലെ ൈപ്രമറി, സെക്കൻഡറി വിദ്യാഭ്യാസ സംവിധാനവും കെ.ജി സ്ഥാപനങ്ങളും പ്രവർത്തിച്ച് തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. താമസക്കാർക്ക് ആവശ്യമായ ചികിത്സയും മറ്റും നൽകുന്നതിനായി സമഗ്ര ആൃരോഗ്യകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. 12 ദശലക്ഷം ഡോളർ ചെലവിൽ അൽ ദമാർ പട്ടണത്തിൽ രണ്ട് ലക്ഷം ചതുരശ്രമീറ്റർ മേഖലയിലാണ് മാതൃകാ അനാഥ നഗരം സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂമുകളും ബാത് റൂമും അടുക്കളയുമടങ്ങുന്ന 200 വീടുകളാണ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.