ദോഹ: ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കവെ കഠിന പ്രയത്നത്തിലാണ് ഫെലിക്സ് സാഞ്ചസിെൻറ കീഴിലുള്ള ഖത്തർ ഫുട്ബാൾ ടീം. സിറിയക്കും ചൈനക്കുമെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ രണ്ടും കൽപിച്ച് ഇറങ്ങേണ്ടതിനാൽ കടുത്ത പരിശീലനത്തിലാണ് ടീം. ബ്രിട്ടനിലെ പരിശീലനക്യാമ്പിെൻറ ഭാഗമായി നടന്ന അവസാന സൗഹൃദ മത്സരത്തിൽ അൻഡോറക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിെൻറ വിജയവുമായി ഖത്തർ മികവ് പുലർത്തി. ആദ്യ മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടെങ്കിലും ലീഡ്സ് യുനൈറ്റഡിനെ രണ്ട് ഗോളിന് തോൽപിച്ച് വീര്യം പുറത്തെടുത്തിരുന്നു. അൻഡോറക്കെതിരെ 73ാം മിനിറ്റിൽ അലി അസദുല്ല നേടിയ ഗോളിൽ ഖത്തർ വിജയംകണ്ടു. ലോകറാങ്കിങ്ങിൽ 129ാം സ്ഥാനത്തുള്ള അൻഡോറക്കെതിരെ ആക്രമണ ഫുട്ബോളാണ് ഖത്തർ പുറത്തെടുത്തതെങ്കിലും ഗോൾ പിറക്കാൻ രണ്ടാം പകുതിയുടെ അവസാനഘട്ടം വരെ കാത്തിരിക്കേണ്ടി വന്നു. ആഗസ്റ്റ് 23ന് നടക്കുന്ന അവസാന സൗഹൃദ മത്സരത്തിൽ തുർക്കുമെനിസ്ഥാനെയാണ് ഖത്തർ നേരിടുന്നത്. ആഗസ്റ്റ് 31ന് സിറിയക്കെതിരായാണ് ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.