ദോഹ: അറിവെന്നാൽ ആരുടെയും സ്വന്തമല്ല. അത് കൊടുക്കുന്തോറും ഏറും. പുസ്തകങ്ങളും അങ്ങിെന തന്നെ. ജീവിതച്ചെലവ ് ഏറുന്ന ഇക്കാലത്ത് പുസ്തകങ്ങൾ പങ്കുവെക്കുകയാണ് ഒരുകൂട്ടം മലയാളിവനിതകൾ. ഇന്ത്യൻ സ്കൂളുകളുടെ ഇപ്രാവശ്യ ത്തെ വിദ്യാഭ്യാസ വർഷം അവസാനിക്കാനിരിക്കേ വിദ്യാർഥികൾക്കും ഇത് ഏറെ ആശ്വാസമാകും. പാഠപുസ്തകങ്ങൾ അടക്കം പങ്കുവെക്കാനും മാറ്റിയെടുക്കാനുമായി പുസ്തകമേള തന്നെ ഒരുക്കുകയാണിവർ. കേരള വിമൻസ് ഇനീേഷ്യറ്റീവ് ഖത്തർ (കെഡബ്ല്യുെഎക്യുയും) ബ്രൈറ്റ് എജുക്കഷൻ സെൻററും സഹകരിച്ചാണ് പുസ്തകമേള നടത്തുക. പാഠപുസ്തകങ്ങൾ, പഠനസഹായ പുസ്തകങ്ങൾ, ചോദ്യപേപ്പറുകൾ, കഥകൾ, നോവലുകൾ തുടങ്ങിയവയാണ് മേളയിൽ ഉണ്ടാവുക.
ഇവ സൗജന്യമായി പങ്കുവെക്കുകയും മാറ്റിയെടുക്കുകയും ചെയ്യാം. മാർച്ച് 29 ന് ഉച്ചക്ക് രണ്ടു മുതൽ വൈകുന്നേരം ആറ് വരെ ബ്രൈറ്റ് എജുക്കേഷൻ സെൻറർ ഹാളിലാണ് പരിപാടി. ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലുള്ള ഇന്ത്യൻ സ്കൂളുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ ആണ് സ്വീകരിക്കുക. ഗ്രേഡ് മൂന്നുമുതലുള്ള പുസ്തകങ്ങൾ കൊണ്ടുവരാം. എൻസൈേക്ലാപീഡിയ, ഡിക്ഷനറികൾ, നോവലുകൾ, പാചകപുസ്തകങ്ങൾ, കഥകൾ തുടങ്ങിയവയും സ്വീകരിക്കും. കീറിപ്പറഞ്ഞ ഉപയോഗരഹിതമായവ കൊണ്ടുവരരുത്. മദീന ഖലീഫ, ഒാൾഡ് എയർപോർട്ട്, ബിൻ ഉംറാൻ, തുമാമ, ഹിലാൽ, വക്റ, മിസൈമീർ, ബർവ വില്ലേജ് എന്നിവിടങ്ങളിൽ പുസ്തകങ്ങൾ സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 55656599, 33771644. മാർച്ച് 27ന് മുമ്പ് ഇൗ കേന്ദ്രങ്ങളിൽ പുസ്തകങ്ങൾ സ്വീകരിക്കും. ഇൗ പുസ്തകങ്ങൾ 29ന് നടക്കുന്ന പുസ്തകമേളയിൽ എത്തിക്കുമെന്ന് കെഡബ്ല്യുെഎക്യു ഭാരവാഹികൾ പറയുന്നു. ഇത് രണ്ടാം തവണയാണ് ഉദ്യമം നടത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുസ്തകമേളയിൽ എത്തുന്നവർക്ക് അവിടെയുള്ള പുസ്തകങ്ങൾ സൗജന്യമായി കൊണ്ടുപോവുകയോ കൈമാറ്റം നടത്തുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.