ശൈത്യകാല ക്യാമ്പിംഗ് കേന്ദ്രങ്ങളിൽ സൗരോർജ്ജ മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു.ദോഹ: ശൈത്യകാല ക്യാമ്പിംഗ് കേന്ദ്രങ്ങളിൽ സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം സ്ഥാപിച്ചു. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ ഒന്നിന് ആരംഭിച്ച ശൈത്യകാല ക്യാമ്പിംഗ് സീസൺ അടുത്ത വർഷം മാർച്ച് 31ാണ് അവസാനിക്കുന്നത്. ശൈത്യകാല ക്യാമ്പിംഗിനായി സർക്കാർ തലത്തിൽ മികച്ച പിന്തുണയാണ് നൽകിവരുന്നത്.
22 കേന്ദ്രങ്ങളാണ് ക്യാമ്പിംഗിനായി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. മൊബൈൽ നെറ്റ്വർക്കുകൾക്കായി ബൂസ്റ്ററുകളും സൗരോർജ്ജ മൊബൈൽ ചാർജ്ജറുകളും സ്ഥാപിക്കുമെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ക്യാമ്പിംഗ് സീസൺ വളരെ സുരക്ഷിതമായി സംഘടിപ്പിക്കുന്നതിന് കമ്പനികളും സർക്കാർ വകുപ്പുകളും കഠിനമായി ശ്രമിക്കുന്നുണ്ട്. മരുഭൂമി പ്രദേശങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് കവറേജുകൾക്കായി ഉരീദു കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷൻ ഈയടുത്ത് സീലൈൻ വാർഷിക മെഡിക്കൽ ക്ലിനിക്ക് തുറന്നു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ സീസണൽ കച്ചവടാവശ്യാർഥം അൽ റുഫാ സെലിേബ്രഷൻ റോഡിൽ വാണിജ്യമന്ത്രാലയം സീസണൽ മാർക്കറ്റും തുറന്നു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.