ദോഹ: മറുനാട്ടിലും യാത്രകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. മരുഭൂമി യിലും മരുഭൂമിയിലെ ജലസ്രോതസ്സുകളിലും നിരവധിയാളുകൾ കുട്ടികളോടൊപ്പവും കുടും ബത്തോടൊപ്പവും ഉല്ലസിക്കാൻ പോകുന്നു. മരുഭൂമിയിലെ ചിലയിടങ്ങളിൽ ഉഗ്രവിഷമുള്ള പാമ്പുകളുണ്ടാകാം.
എല്ലാ പരിസ്ഥിതിയിലും ജീവിക്കുന്നവയാണ് പാമ്പുകൾ. കടിയേറ്റാ ൽ നിസ്സാരമാക്കാതെ അടിയന്തര ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. മരുഭൂമി, മഴക്കാടുക ൾ, ചതുപ്പുനിലം, പുൽമേടുകൾ, ജലം, ചൂടും തണുപ്പുമുള്ള പ്രദേശങ്ങൾ തുടങ്ങി എല്ലാ മേഖലകള ിലും പാമ്പുകളുടെ സാന്നിധ്യം കാണാം. തണുപ്പുകാലം തുടങ്ങിയതോടെ ക്യാമ്പിങ്ങിന് മിക്കയാളുകളും മരുഭൂമിയിൽ ടെൻറ് കെട്ടി താമസിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇഴജന്തുക്കളുെട സാന്നിധ്യം പ്രതീക്ഷിക്കണം.
പാമ്പുകടിയേറ്റാൽ മാത്രമല്ല മറ്റ് ജീവികളാലും ശരീരത്തിൽ വിഷം ചെല്ലാം. മരുന്നുകളിലൂടെയുള്ള വിഷബാധ, സൗന്ദര്യവർധക വസ്തുക്കൾ വഴിയുള്ളവ, രാസപദാർഥങ്ങളാലുള്ളവ, വിവിധയിനം വാതകങ്ങളിൽനിന്നുള്ളവ, ചില സമയങ്ങളിൽ ഭക്ഷണപദാർഥങ്ങളിൽനിന്ന് അങ്ങനെ പല കാരണങ്ങളാൽ വിഷബാധയുണ്ടാവാം. ഇതിനെതിരായ ചികിത്സക്ക് ടോക്സിക്കോളജി (വിഷപ്രതിവിഷ വൈദ്യശാസ്ത്രഭാഗം) എന്നാണ് പറയുക.
സിദ്റയിലെ വിഷ പ്രതിരോധ നിയന്ത്രണ കേന്ദ്രം
കുട്ടികള്‍ക്കും വനിതകള്‍ക്കും മികച്ച ആരോഗ്യപരിചരണവും ചികിത്സാസൗകര്യങ്ങളും നൽകാനുള്ള ആശുപത്രിയാണ് ഖത്തര്‍ ഫൗണ്ടേഷെൻറ കീഴിലുള്ള സിദ്റ മെഡിസിൻ. ഇവിടെ പ്രവർത്തിക്കുന്ന വിഷപ്രതിരോധ നിയന്ത്രണ കേന്ദ്രം (പോയിസൻ കണ്ട്രോള് സെൻറര്‍) ഏറെ ആശ്വാസമാണ്. എമര്‍ജന്‍സി വകുപ്പുകളിലേക്ക് രോഗികളുടെ അനാവശ്യസന്ദര്‍ശനം കുറക്കാന്‍ കേന്ദ്രത്തിെൻറ പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നുണ്ട്. 2018ലാണ് ഖത്തര്‍ പോയിസൻ സെൻറര്‍ ഹെൽപ്ലൈന് തുടങ്ങുന്നത്. ഖത്തറില്‍ ഇതാദ്യമായാണ് വിഷ പ്രതിരോധകേന്ദ്രം യാഥാര്‍ഥ്യമായത്. വിഷചികിത്സയുമായി ബന്ധപ്പെട്ട കണ്സൽട്ടേഷന് സേവനങ്ങള്‍ രാജ്യത്തെ ആരോഗ്യപരിചരണ ദാതാക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഈ കേന്ദ്രം. കൂടാതെ വിഷചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങൾക്കും പങ്കുവെക്കും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടേണ്ടതിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. കുട്ടികളോ മുതിര്‍ന്നവരോ ആരായാലും ഖത്തറിലെ എല്ലാവര്ക്കും ചികിത്സ ലഭ്യമാക്കുന്നുണ്ട്. സെൻറർ സേവനങ്ങള്‍ സൗജന്യവും രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതുമാണ്. സേവനം തേടുന്നവരുടെ സ്വകാര്യത ഉറപ്പാക്കും. പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുപുറമെ ആശുപത്രികൾ, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കും പിന്തുണയും സഹായവും ലഭ്യമാക്കുന്നുണ്ട്. വിഷബാധയുണ്ടോ, ആരോഗ്യ മെഡിക്കല്‍ സേവനം തേടണമോ, വീടുകളില്‍ നിരീക്ഷിച്ചാല്‍ മതിയോ എന്നതിലുൾപ്പെടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സെൻറര്‍ നല്കുന്നു. ഇതിലൂടെ അനാവശ്യമായി എമര്‍ജന്‍സി ഡിപ്പാർട്മെൻറുകളിലെത്തുന്നത് ഒഴിവാക്കാനാകും.
ഖത്തര്‍ പോയിസൻ സെൻററില്‍ ഫാര്‍മസിസ്റ്റുകളുടെയും ഫിസിഷ്യന്സിെൻറയും സേവനമുണ്ട്. ക്ലിനിക്കല്‍ ടോക്സിക്കോളജിയില്‍ (വിഷവൈദ്യ ചികിത്സ) വൈദഗ്ധ്യവും മികവുമുള്ളവരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. വിഷവൈദ്യത്തില്‍ വിദഗ്ധരാണ് കാളുകള്‍ സ്വീകരിക്കുന്നത്. ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങളാണ് നല്‍കുന്നത്.
ഫോണിലൂടെ മാർഗനിർദേശങ്ങൾ രാവിലെ ഒമ്പത് മുതല്‍ പുലർച്ച ഒന്നുവരെ ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലഭ്യമാണ്. സമീപഭാവിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനം വിപുലീകരിക്കും. വിഷചികിത്സയുമായി ബന്ധപ്പെട്ട് ബോധവത്കരണ, വിദ്യാഭ്യാസ പരിപാടികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.