ദോഹ: രാജ്യത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി ആഭ്യന്തര സുരക്ഷാ സേന പുതിയ സ്മാർട്ട് ജാക്കറ്റുകൾ വികസിപ്പിക്കുന്നു. ചൈനീസ് കമ്പനിയായ ന്യൂക്ടെക്കിനാണ് സ്മാർട്ട് ജാക്കറ്റുകളുടെ നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വിവിധ നിർമ്മാണ പദ്ധതികളിലെ വിദേശ തൊഴിലാളികൾക്ക് സമ്പൂർണ്ണ സുരക്ഷയും സംരക്ഷണവും നൽകുന്നതിെൻറ ഭാഗമായാണ് സ്മാർട്ട് ജാക്കറ്റുകൾ വികസിപ്പിക്കുന്നത്.
തൊഴിലാളികളുടെ ശരീരത്തിൽ നിന്നുള്ള താപനില കുറക്കുന്നതിന് സഹായിക്കുന്ന ഹെൽമറ്റ് കൂളിംഗ് സംവിധാനം, തൊഴിലാളികളുടെ ആരോഗ്യ സാഹചര്യങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ചിപ്പ് എന്നിവയാണ് ജാക്കറ്റിലെ പ്രധാന ഭാഗങ്ങൾ. അമിതമായ ഹൃദയമിടിപ്പ്, ക്രമവിരുദ്ധമായ ശ്വാസോഛാസം, അമിതമായ സമ്മർദ്ദം തുടങ്ങിയവ ചിപ്പ് വഴി മനസ്സിലാക്കാൻ സാധിക്കും. തൊഴിലാളിയുടെ ശരീരത്തിൽ ഏതെങ്കിലും രീതിയിലുള്ള അസാധാരണത്വം അനുഭവപ്പെടുകയാണെങ്കിൽ ഇത് സംബന്ധിച്ച് ജാക്കറ്റിലെ ചിപ്പിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിൽ നിന്നും കൺേട്രാൾ റൂമിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കാനും അത് വഴി തൊഴിലാളിയുടെ സ്ഥാനം നിർണ്ണയിക്കാനും സാധിക്കും. സൗരോർജ്ജത്തിലൂടെ പ്രവർത്തിക്കുന്ന ഡയലിംഗ് സംവിധാനവും സ്മാർട്ട് ജാക്കറ്റിൽ ഉൾപ്പെടുന്നു.
വൈദ്യുതി ഉപയോഗിച്ച് ചാർജ്ജ് ചെയ്യാതെ തന്നെ ഈ സംവിധാനം പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. സ്മാർട്ട് ജാക്കറ്റിെൻറ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിൽ ലെഖ്വിയ കമാൻഡർ മേജർ അലി ഹസൻ അൽ റാഷിദും ന്യൂക്ടെക്ക് വൈസ് പ്രസിഡൻറ് വാങ് വെയ്ഡോങും ഒപ്പുവെച്ചു. ചടങ്ങിൽ ഖത്തർ ഭരണ വികസന, തൊഴിൽ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി, അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്മാർട്ട് ജാക്കറ്റുകളുടെ പ്രവർത്തന രീതികളും മറ്റും ചടങ്ങിൽ സംബന്ധിച്ചവർക്ക് ബന്ധപ്പെട്ടവർ വിശദമാക്കി.സ്മാർട്ട് ജാക്കറ്റിന് പുറമേ, സ്ഫോടകവസ്തു–മയക്കുമരുന്ന് തിരിച്ചറിയുന്നതിനുള്ള ഉപകരണം, ഇൻറലിജൻറ് ഐ സെൻസർ, േക്രാസ് സെക്ഷണൽ സ്കാനിംഗ് ഉപകരണം, ഇൻറലിജൻറ് സെക്യൂരിറ്റി ഫെൻസ് എന്നിവയുടെ നിർമ്മാണവും ന്യൂക്ടെക്കുമായി ചേർന്നുള്ള കരാറിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.