ദോഹ: സീലൈൻ ബീച്ചിൽ 2018–2019 ശൈത്യകാല ക്യാമ്പിംഗ് സീസണിനുള്ള തയ്യാറെടുപ്പുകൾ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചു. ക്യാമ്പിംഗ് സീസൺ വൻ വിജയമാക്കാനും ക്യാമ്പിംഗും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനും ശ്രമിക്കുമെന്നും മന്ത്രാലയം വൃത്തങ്ങൾ അൽ റായ ദിനപത്രത്തോട് പറഞ്ഞു. അതേസമയം, ക്യാമ്പേഴ്സിന് വേണ്ടി സീലൈൻ ബീച്ച് അടച്ചിട്ടുവെന്നും പ്രത്യേക ഫീസ് സഹിതം ചിലർക്ക് മാത്രമായി ബീച്ച് തുറന്നു കൊടുക്കുന്നവെന്നും ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകളെ മന്ത്രാലയം തള്ളിക്കളഞ്ഞു.
സീലൈൻ മേഖലയാണ് ക്യാമ്പിംഗ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ഏരിയ. സീസണിലേക്കുള്ള 60 ശതമാനം ക്യാമ്പുകളും സ്ഥിതി ചെയ്യുന്നത് സീലൈനിലാണ്. ഈ സീസണിൽ ക്യാമ്പേഴ്സിനും സന്ദർശകർക്കുമായി പുതിയ സേവനങ്ങൾ ആരംഭിക്കും. ക്യാമ്പിംഗ് സീസണിലേക്കായി കൂടുതൽ ഭക്ഷ്യ, പാനീയ കേന്ദ്രങ്ങൾ ആദ്യമായി അനുവദിക്കും. വിവിധ മേഖലകളിൽ നിന്നുള്ള നൂറോളം കച്ചവടസ്ഥാപനങ്ങളാണ് ക്യാമ്പിംഗ് സൈറ്റിന് സമീപം അനുവദിക്കുകയെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.