ദോഹ: സുഡാനില്‍ വെള്ളപ്പൊക്ക ബാധിതര്‍ക്ക് സഹായവുമായി ഖത്തറിെൻറ രണ്ടാം വിമാനം തിങ്കളാഴ്ച ഖാര്ത്തൂമിലിറങ്ങി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ പ്രത്യേക ഉത്തരവിനെത്തുടര്‍ന്നാണ് ഖത്തറിെൻറ അടിയന്തര സഹായം. ലോകത്തിലെ എല്ലാഭാഗങ്ങളിലുമുള്ള സഹായങ്ങള്‍ക്ക് അര്‍ഹരായ ജനങ്ങളെ സഹായിക്കുക എന്ന ഖത്തറിെൻറ നിലപാടിെൻറ ഭാഗമായാണിത്. പ്രതിരോധ മന്ത്രാലയത്തിെൻറ കീഴിെല അമീരി എയര്‍ഫോഴ്സ് വിമാനത്തിലാണ് സഹായം എത്തിച്ചിരിക്കുന്നത്.
രണ്ടാമത്തെ എയര്‍ക്രാഫ്റ്റിലും 60 ടണ്‍ ഉൽപന്നങ്ങളുണ്ടായിരുന്നു. ഇതോടെ വിമാനം വഴി എത്തിച്ച ആകെ ഉൽപന്നങ്ങള് 120 ടണ്ണായി. ഖത്തരി സഹായത്തില്‍ ഭക്ഷ്യവസ്തുക്കളും ആരോഗ്യ, പരിസ്ഥിതി, ശുചിത്വ മേഖലകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്നു. ആഗസ്റ്റ് ആദ്യത്തിലാണ് സുഡാെൻറ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്.
കഴിഞ്ഞ ദിവസം മറ്റൊരു വിമാനത്തിലും ഖത്തർ സുഡാന് സഹായമെത്തിച്ചിരുന്നു. ഖത്തർ അയച്ച വിമാനങ്ങളിൽ പ്രളയബാധിതർക്കുള്ള സാധനങ്ങൾ ആണുള്ളത്. ലഖ്വിയയുടെ ഖത്തരി സെർച് ആൻഡ് റെസ്ക്യൂ സംഘവും ഒപ്പമുണ്ട്. 120 ടൺ വിവിധ സഹായസാമഗ്രികൾ വിമാനം വഴി ദുരന്തബാധിതർക്ക് കൈമാറും.
അഞ്ച് മില്യൻ യു.എസ് ഡോളർ മൂല്യമുള്ള ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറിെൻറ അടിയന്തര സഹായമെന്നനിലയിലാണ് ഖത്തർ വിമാനം അയച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സഹായവിതരണം സംബന്ധിച്ച കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് റെസ്ക്യൂ ആൻഡ് റിലീഫ് വർക്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.