ദോഹ: ഖത്തറിെൻറ കാൽപന്തുകളിയോടുള്ള ആവേശവും അഭിനിവേശവും 2022 ലോകകപ്പ് തയ്യാറെടു പ്പുകളും പ്രകടമാക്കുന്ന ബ്രസീലിലെ സുപ്രീം കമ്മിറ്റിയുടെ ഖത്തർ@റോഡ്ടു2022 പ്രദർശനത ്തിന് പ്രശംസാ പ്രവാഹം. ബ്രസീലിലെ സാവോപോളോയിലെ ജെകെ ഇഗ്വറ്റമി മാളിൽ നടക്കുന്ന പ്രദർശനം കാണാൻ നിരവധി പേരാണ് ദിവസേന എത്തുന്നത്. കാൽപന്തു കളിയുടെ കളിത്തൊട്ടിലായ ബ്രസീലിൽ ഖത്തറിെൻറ ഫുട്ബോൾ ആവേശം വിളിച്ചോതുന്ന സന്ദർശകർക്ക് കൗതുകക്കാഴ്ചയാവുകയാണ്. ഖത്തറിെൻറ കാൽപന്തുകളി സംസ്കാരവും ലോകകപ്പ് തയ്യാറെടുപ്പുകളുമാണ് ഖത്തർ@റോഡ്ടു2022 പ്രദർശനത്തിെൻറ പ്രമേയം.
ലോകകപ്പിന് തയ്യാറെടുക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളുടെ കുഞ്ഞുമാതൃകകളും സുപ്രീം കമ്മിറ്റിയുടെ പ്രദർശനത്തിലുണ്ട്. കോപ അമേരിക്ക ചാമ്പ്യൻഷിപ്പിലെ ഖത്തറിെൻറ പങ്കാളിത്തത്തോടനുബന്ധിച്ചാണ് സുപ്രീം കമ്മിറ്റി പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ബ്രസീലിലെ കാൽപന്ത് േപ്രമികൾക്ക് 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് സംബന്ധിച്ച് ഒരു സാംപിളാണ് പ്രദർശനമെന്നും ഖത്തറിൽ പ്രതീക്ഷിക്കുന്നതെന്താണോ അത് പ്രദർശനത്തിൽ നിന്നും അവർക്ക് ലഭിക്കുന്നുവെന്നും ഫിഫ വേൾഡ്കപ്പ് സി ഇ ഒ നാസർ അൽ ഖാതിർ പ്രദർശനം ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യക്തമാക്കിയിരുന്നു.ഖത്തറിെൻറ ഫുട്ബോൾ ആവേശം ജ്വലിപ്പിക്കുന്ന ചിത്രങ്ങളും പ്രദർശനത്തിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ചെറു പ്രായത്തിലുള്ള കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കാൽപന്ത് േപ്രമികളുടെ ചിത്രങ്ങളിൽ ഒരു തവണയെങ്കിലും സന്ദർശകരുടെ കണ്ണിലുടക്കും. ഖത്തർ സമൂഹത്തിൽ ഫുട്ബോളിെൻറ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പ്രകടമാക്കുന്നതാണ് ചിത്ര പ്രദർശനമെന്ന് സുപ്രീം കമ്മിറ്റി കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു. 20 ഫോട്ടോഗ്രഫർമാരുടെ 30 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സുപ്രീം കമ്മിറ്റി അംബാസഡാറയ സാമുവൽ എറ്റുവിെൻറ ചിത്രവും പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.