ദോഹ: ഡോളർ ശക്തമായതോടെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഒരു ഖത്തർ റിയാലിന് 20 രൂപ കടന്നു. ഒരു ഡോളറിന് 73.50 രൂപ വരെയെത്തിയ സാഹചര്യത്തിലാണ് ഇതിെൻറ പ്രതിഫലനം റിയാൽ^ രൂപ വിനിമയത്തിലും പ്രകടമായത്. മൂന്ന് മാസേത്താളമായി രൂപക്ക് തുടർച്ചയായി മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചരിത്രത്തിൽ ആദ്യമായി ഒരു റിയാലിന് 20 രൂപക്ക് മുകളിൽ ലഭിച്ചത്. ബുധനാഴ്ച 20.10 രൂപ വരെ ഒരു റിയാലിന് ലഭിച്ചിട്ടുണ്ട്. മാസാദ്യത്തിൽ മികച്ച റേറ്റ് ലഭിക്കുന്നതിനാൽ ശമ്പളം ലഭിച്ച തുക മുഴുവൻ നാട്ടിലേക്ക് അയക്കാനെത്തുന്നവരുടെ തിരക്കും എക്സ്ചേഞ്ചുകളിൽ അനുഭവപ്പെടുന്നുണ്ട്.
അമേരിക്ക^ ൈചന വ്യാപാര യുദ്ധം, അസംസ്കൃത എണ്ണ വിലവർധന, ഇറാൻ ഉപരോധം തുടങ്ങിയവയെല്ലാം രൂപയുടെ മൂല്യം ഇടിയലിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്ക ഡോളറിെൻറ പലിശ നിരക്ക് ഉയർത്തുന്നതും രൂപ ദുർബലമാകാൻ കാരണമാകും. നിലവിലെ സാഹചര്യത്തിൽ ഒരു ഡോളറിന് 76 രൂപ വരെയെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് അൽ സമാൻ എക്സ്ചേഞ്ച് ഒാപറേഷൻസ് മാനേജർ സുബൈർ അബ്ദുൽ റഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇൗ സാഹചര്യത്തിൽ ഒരു ഖത്തർ റിയാലിന് 21.50 രൂപ വരെ എത്താനും സാധ്യതയുണ്ട്. അതേസമയം, കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും നാട്ടിലേക്ക് പണം അയക്കുന്ന പ്രവണതയുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ലെന്നും സുബൈർ അബ്ദുൽ റഹ്മാൻ പറഞ്ഞു. ഇവിടെ നിന്ന് അയക്കുേമ്പാൾ കൂടുതൽ പണം ലഭിക്കുന്നത് താൽക്കാലികമായി സന്തോഷിപ്പിക്കുമെങ്കിലും നാട്ടിലെ അവസ്ഥ സുഖകരമാകില്ല. നാട്ടിൽ വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയാണ് രൂപ ദുർബലമാകുന്നതിലൂടെ ഉണ്ടാകുകയെന്ന് സുബൈർ അബ്ദുൽ റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.