ഏഷ്യൻ ബീച്ച് വോളിയിൽ കിരീടം ചൂടിയ ഖത്തറിന്റെ ഷെരിഫ് യൂനുസും അഹമ്മദ് തിജാനും മത്സരത്തിനിടെ
ദോഹ: ഏഷ്യൻ ഓപൺ ബീച്ച് വോളിയിൽ കിരീടവുമായി ഖത്തറിന്റെ സൂപ്പർതാരങ്ങൾ. അൽ ഗറാഫ ക്ലബ് വേദിയിൽ നടന്ന ലാശപ്പോരാട്ടത്തിൽ ആസ്ട്രേലിയൻ സഖ്യത്തെ തോൽപിച്ച് ഖത്തറിന്റെ ഒളിമ്പിക്സ് മെഡലിസ്റ്റുകളായ ഷെരിഫ് യൂനുസും അഹമ്മദ് തിജാനും കിരീടമണിഞ്ഞു. ആസ്ട്രേലിയയുടെ ബർണറ്റ്-റിയാൻ സഖ്യത്തെയാണ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഖത്തർ സഖ്യം വീഴ്ത്തിയത്.
ഒപ്പത്തിനൊപ്പം മുന്നേറിയതിനൊടുവിലായിരുന്നു ആദ്യ സെറ്റിൽ ഷെരീഫും അഹമ്മദും 21-19ന് ജയവുമായി ലീഡ് പിടിച്ചത്. രണ്ടാം സെറ്റിൽ കളി കൂടുതൽ എളുപ്പമായി. തുടർച്ചയായി സ്മാഷുകളും സർവിസും പോയന്റുകളാക്കിയ ഖത്തർ സഖ്യം 21-13 എന്ന സ്കോറിൽ സെറ്റ് പിടിച്ച് കിരീടം തങ്ങളുടേതാക്കി മാറ്റി.
നേരത്തേ സെമിയിൽ തായ് സഖ്യമായ നിത്രോൺ മോണികുൽ-വാചിരാവിത് സഖ്യത്തെ തോൽപിച്ചായിരുന്നു ഖത്തരി ടീം ഫൈനലിൽ പ്രവേശിച്ചത്. നേരത്തേ 2022ലും ഖത്തരി സഖ്യം ഏഷ്യൻ കിരീടമണിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.