ദോഹ: കോവിഡ്–19 പശ്ചാത്തലമാക്കി ആഗോള വെർച്വൽ ഡിസൈൻ ആൻഡ് ഇന്നവേഷൻ മത്സരങ്ങളുമായി ഖത്തർ യൂനിവേഴ്സിറ്റി രംഗത് ത്. റീ–എഞ്ചിനീയർ ദി ഫ്യൂച്ചർ ഓഫ് ഹെൽത്ത് കെയർ ആൻഡ് ഇംപ്രൂവ് ലൈവ്സ്–ഡിസൈൻ വിത് ഇംപാക്ട് എന്ന പ്രമേയത്തിലൂന്നി ഖത്തർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജാണ് രംഗത്ത് വന്നിരിക്കുന്നത്.കോവിഡ്–19 ഇതിനകം തന്നെ നൂറുകോടിയിലേറെ ആളുകളെ ശാരീരികമായും സാമ്പത്തികമായും മാനസികമായും ബാധിച്ച് കഴിഞ്ഞ സാഹചര്യത്തിൽ കൊറോണ വൈറസ് വ്യാപനം കുറക്കുന്നതിനുള്ള സംഭാവന ചെയ്യുകയെന്ന ലക്ഷ്യം വെച്ചാണ് മത്സരം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമായ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുകയെന്നതിലേക്ക് സംഭാവന ചെയ്യുകയെന്നതും ഇതിെൻറ ഉദ്ദേശ്യമാണെന്നും എഞ്ചിനീയറിംഗ് കോളേജ് ഡീൻ ഡോ. ഖാലിദ് കമാൽ നാജി പറഞ്ഞു.
ആഗോള ആരോഗ്യ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ നൂതന സംവിധാനങ്ങളുപയോഗിച്ചുള്ള രൂപരേഖ തയ്യാറാക്കുകയാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ അന്താരാഷ്ട്ര പ്രദർശനത്തിൽ പ്രദർശിപ്പിക്കുമെന്നും ഡോ. നാജി വിശദീകരിച്ചു.
ലോകത്തുള്ള ഓരോ രോഗിക്കും പിന്തുണ നൽകാനും രക്ഷപ്പെടുത്താനും ഉതകുന്ന തരത്തിലുള്ള രൂപരേഖയാണ് മൽസരത്തിനായി അയക്കേണ്ടത്.കോവിഡ്–19നെ പ്രതിരോധിക്കുന്നതിനുള്ള പരിസ്ഥിതി രൂപപ്പെടുത്തുകയാണ് ഇത് ചെയ്യുന്നതെന്നും എഞ്ചിനീയറിംഗ് കോളേജ് അസോ. ഡീൻ െപ്രാഫ. അബ്ദുൽ മാജിദ് ഹമൂദ പറഞ്ഞു. എമർജൻസി ഡിസ്പാച്ച്, റിമോട്ട് ഹെൽത്ത് കെയർ, ക്രൗഡ് മാനേജ്മെൻറ്, സെൻസ്, ഡീപ് ഡാറ്റ അനലൈസിസ്, സെക്യൂരിറ്റി ഓഫ് സൈബർ അസറ്റ്സ്, ഔട്ട്റീച്ച് ടു ഇൻസ്പൈർ കമ്മ്യൂണിറ്റിസ് തുടങ്ങി കോവിഡ്–19മായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കുന്ന മൊബൈൽ ആപ്പുകളടക്കമുള്ളവ മത്സരത്തിലേക്ക് പരിഗണിക്കപ്പെടും. ജൂൺ 25 ആണ് സൃഷ്ടികൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി. ആഗസ്റ്റ് 20ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. സെപ്തംബർ 24ന് വിജയികളെ പ്രഖ്യാപിക്കുകയും ഒക്ടോബർ 20ന് സംഘടിപ്പിക്കുന്ന ആഗോള വെർച്വൽ എക്സിബിഷനിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.