ദോഹ: യു.എ.ഇ പോർവിമാനങ്ങൾ ഖത്തർ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി. യു.എ.ഇയുടെ നിയമലംഘനം സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും സുരക്ഷാ സമിതി പ്രസിഡൻറിനും ഖത്തർ പരാതി അടങ്ങിയ കത്തയച്ചിട്ടുണ്ട്. യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് കത്തുകൾ കൈമാറിയത്. യു.എ.ഇയുടെ 0403 നമ്പറിലുള്ള പോർവിമാനമാണ് ഖത്തറിെൻറ സാമ്പത്തിക മേഖലക്ക് മുകളിലൂടെ 33,400 അടി ഉയരത്തിൽ 460 നോട്ടിക്കൽ മൈൽ വേഗത്തിൽ പറന്നതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം 21ന് രാവിലെ 9.30നാണ് വിമാനം ഖത്തർ സാമ്പത്തിക മേഖലക്ക് മുകളിലൂടെ വ്യോമാതിർത്തി ലംഘിച്ച് പറന്നത്. ബന്ധപ്പെട്ടവരിൽ നിന്നും ആവശ്യമായ അനുമതി ഇതിന് വാങ്ങിയിരുന്നില്ലെന്ന് ശൈഖ ആലിയ വ്യക്തമാക്കി. ഖത്തറിെൻറ പരമാധികാര പദവിയുടെ കൃത്യമായ ലംഘനമാണ് യു.എ.ഇ നടത്തിയതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ചാർട്ടറുകളുടെയും ലംഘനം കൂടിയാണിതെന്നും ഖത്തറിെൻറ പരാതിയിൽ പറയുന്നു.
യു.എ.ഇയുടെ ഭാഗത്ത് നിന്നും ഖത്തറിന് നേരെയുള്ള തുടർച്ചയായ പ്രകോപനപരമായ നടപടികളുടെ ഭാഗമാണിതെന്നും അന്താരാഷ്ട്ര, മേഖലാ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണിതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
അയൽ രാജ്യങ്ങളുമായി കൂടുതൽ അടുപ്പത്തിൽ വർത്തിക്കുകയാണ് ഖത്തറിെൻറ ലക്ഷ്യം. എന്നാൽ ഖത്തറിെൻറ പരമാധികാരത്തെയും പ്രാദേശികമായ സ്ഥാനത്തെയും ലക്ഷ്യം വെച്ചും അതിൽ ഇടപെട്ടുമുള്ള ഏത് തരം നടപടിയും അംഗീകരിക്കുകയില്ല- യു.എന്നിലെ ഖത്തർ സ്ഥാനപതിയും സ്ഥിരാംഗവുമായ ശൈഖ ആലിയ കത്തിൽ സൂചിപ്പിച്ചു. ഖത്തറിെൻറ പരമാധികാരത്തെ സംരക്ഷിക്കുന്നതിനാവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കും.അന്താരാഷ്ട്ര നിയമങ്ങളുടെയും നിർദ്ദേശങ്ങളുടെയും പിൻബലത്തിൽ ഖത്തർ അതിെൻറ വ്യോമ മേഖലയും ദേശീയ സുരക്ഷയും അതിർത്തികളും സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.