ദോഹ: ഖത്തറിലേക്ക് വരുന്ന പ്രവാസികൾക്ക് തൊഴിൽ വിസയുടെ എല്ലാ കാര്യങ്ങളും നാട്ടിൽ തന്നെ ചെയ്യാവുന്ന സംവിധാനം തയാറാകുന്നു. തൊഴിൽ കരാർ ഒപ്പിടൽ മുതൽ മെഡിക്കൽ പരിശോധന വരെ നാട്ടിലെ കേന്ദ്രത്തിൽ പൂർത്തിയാക്കാനും ഖത്തറിൽ എത്തിയാലുടൻ ജോലിക്ക് പ്രവേശിക്കാവുന്നതുമായ രീതിയിലുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഖത്തറിന് പുറത്ത് വിസ സേവന കേന്ദ്രങ്ങൾ ഒരുക്കിയാണ് ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യ അടക്കം എട്ട് രാജ്യങ്ങളിൽ 20 കേന്ദ്രങ്ങളിലാണ് ഖത്തർ വിസ േകന്ദ്രങ്ങൾ ആരംഭിക്കുന്നത്. കൊച്ചി അടക്കം ഏഴ് സ്ഥലങ്ങളിൽ ഖത്തർ വിസ സേവന കേന്ദ്രമുണ്ട്. നവംബർ അവസാനത്തോെട ഇന്ത്യയിലെ കേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങും. കൊച്ചിക്ക് പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെെന്നെ, കൊൽക്കത്ത, ലക്നോ എന്നിവിടങ്ങളിലാണ് വിസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
ഖത്തറിലെ സ്പോർണർ വിസക്കുള്ള അപേക്ഷ നൽകുേമ്പാൾ ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഖത്തറിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസിക്ക് വിസ നടപടികൾ എല്ലാം ഒറ്റ കേന്ദ്രത്തിൽ ചെയ്യാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം മെഡിക്കൽ പരിശോധന, ഫിംഗർപ്രിൻറ് ആൻറ് ബയോമെട്രിക് ശേഖരണം, രേഖകൾ പരിശോധിക്കൽ, കരാർ ഒപ്പിടൽ എന്നിവയെല്ലാം കൊച്ചി അടക്കം ഇന്ത്യയിലെ കേന്ദ്രങ്ങളിൽ ചെയ്യാൻ സാധിക്കും. ഇത്തരം നടപടികൾ പൂർത്തിയാക്കി വരുന്നവർക്ക് ഖത്തറിൽ എത്തുന്ന ദിവസം തന്നെ റെസിഡൻസി കാർഡ് ലഭിക്കും. വിസക്ക് വേണ്ടി ഇടനിലക്കാർ നടത്തുന്ന ചൂഷണം, വ്യാജ തൊഴിൽ കരാറുകളിലൂടെ വഞ്ചിക്കപ്പെടൽ, മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട് മടങ്ങിപ്പോകേണ്ടി വരുന്ന സ്ഥിതി എന്നിവ പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും. കൊളംബോയിലാണ് ആദ്യ കേന്ദ്രം ആരംഭിക്കുന്നത്. ഒക്ടോബർ 12 മുതൽ ഇത് പ്രവർത്തിച്ചുതുടങ്ങും.
ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, തുണീഷ്യ എന്നിവിടങ്ങളിലും ആദ്യ ഘട്ടത്തിൽ തന്നെ ഖത്തർ വിസ കേന്ദ്രം ആരംഭിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി, ഭരണനിര്‍വഹണ, തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ഉബൈദ്‌ലി, മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ഷാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.