ദോഹ: കോവിഡ്–19 പരിശോധനയിൽ പോസിറ്റീവ് ആണെങ്കിലും ലക്ഷണങ്ങളില്ലെങ്കിൽ 14 ദിവസത്തിന് ശേഷം രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പുതിയ േപ്രാട്ടോകോൾ സുരക്ഷിതമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. 10 ദിവസത്തിന് ശേഷം രോഗം പടർത്താനുള്ള സാധ്യതയും ഇതോടൊപ്പം ഇല്ലാതാകുന്നുവെന്നും എച്ച്.എം.സിയിലെ വൈറോളജി വിഭാഗം മേധാവി ഡോ. പീറ്റർ കോയ്ലെ പറഞ്ഞു.
ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലും 14 ദിവസത്തിന് ശേഷം കോവിഡ്–19 രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പുതിയ േപ്രാട്ടോകോളിന് കഴിഞ്ഞ ദിവസം ഖത്തർ അംഗീകാരം നൽകിയിരുന്നു. വൈറസിനെ സംബന്ധിച്ച ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങൾ, യു.എസ് യൂറോപ്യൻ ഡിസീസ് കൺേട്രാൾ പ്രിവൻഷൻ കേന്ദ്രങ്ങളിലെ മാറ്റങ്ങൾ, ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഖത്തർ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ പ്രാബല്യത്തിൽ വരുത്തിയത്. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ േപ്രാട്ടോകോൾ. തികച്ചും േപ്രാത്സഹനജനകമാണീ നടപടി.
കോവിഡ്–19 സ്ഥിരീകരിച്ച് 10 ദിവസം കഴിയുമ്പോഴേക്ക് രോഗിക്ക് മറ്റുള്ളവരിൽ രോഗം പടർത്താനുള്ള സാധ്യതയും ഇല്ലാതാകുന്നതിനാൽ ഇത് സുരക്ഷിതമാണ്. മറ്റു രാജ്യങ്ങളിൽ ഇത് 10 ദിവസമാണ്. എന്നാൽ ഖത്തറിൽ 14 ദിവസമാക്കിയിട്ടുണ്ട്. പുതിയ േപ്രാട്ടോകോൾ പ്രകാരം 14 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.എന്നാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താലും വീടുകളിലും താമസകേന്ദ്രങ്ങളിലും 14 ദിവസത്തെ സമ്പർക്ക വിലക്ക് രോഗികൾക്ക് നിർദേശിക്കപ്പെടുന്നുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാൻ രോഗികൾ ബാധ്യസ് ഥരാണ്. ഇഹ്തിറാസ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യണം. അതേസമയം, പൂർണമായും മെഡിക്കൽ സഹായം ആവശ്യമില്ലാത്ത രോഗികൾക്ക് മാത്രമേ േപ്രാട്ടോകോൾ ബാധകമാകുകയുള്ളൂ. ആരോഗ്യനില മോശമായ രോഗികളെ പൂർണമായും രോഗം ഭേദമായ ശേഷം മാത്രമേ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയുള്ളൂ.
നേരത്തെ, 14 ദിവസത്തിന് ശേഷവും നിരവധി രോഗികളാണ് കോവിഡ്–19 പോസിറ്റീവ് എന്ന കാരണത്താൽ ആശുപത്രികളിലും മറ്റു കേന്ദ്രങ്ങളിലും കഴിഞ്ഞിരുന്നത്. ഡിസ്ചാർജ് നൽകുന്നതിന് രണ്ട് നെഗറ്റീവ് പി.സി.ആർ ടെസ് റ്റുകളും ആവശ്യമായിരുന്നു. പുതിയ േപ്രാട്ടോകോൾ പ്രകാരം രോഗികൾക്ക് പെട്ടെന്ന് തന്നെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.