ദോഹ: ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലെ നാല് ഹെൽത്ത് സെൻററുകൾ ഇനി കോവിഡ്-19 പരിശോധന കേന്ദ്രങ്ങൾ. കോവിഡുമായി ബന്ധപ്പെട്ട തുടർസൗകര്യങ്ങളും ലഭിക്കുന്ന ടെസ്റ്റിങ് ആൻറ് ഹോൾഡ് കേന്ദ്രങ്ങളായാണ് ഇനി മുതൽ ഈ ആശുപത്രികൾ പ്രവർത്തിക്കുക. രാജ്യത്ത് കോവിഡ്-19 രോഗവ്യാപ്തി കുറക്കുന്നതിെൻറ ഭാഗമായാണ് നടപടി. മുഐദർ ഹെൽത്ത് സെൻറർ, റൗദത് അൽ ഖൈല്് ഹെൽത്ത് സെൻറർ, ഉം സലാൽ ഹെൽത്ത് സെൻറർ,
അൽ ഗറാഫ ഹെൽത്ത് സെൻറർ എന്നിവയാണ് ഈ ആശുപത്രികൾ. സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി പരിശോധനകൾ കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യം. കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പി.എച്ച്.സിക്ക് കീഴിലെ ഈ നാല് കോവിഡ് ടെസ്റ്റ് ആൻഡ് ഹോൾഡ് സെൻററുകളിലൊന്നിൽ നേരിട്ട് ബന്ധപ്പെടണം. ഇതിലൂടെ ഇത്തരത്തിലുള്ളവർക്ക് പരിശോധനക്ക് വിധേയമാകാൻ സാധിക്കുമെന്നും പി.എച്ച്.സി.സി വ്യക്തമാക്കി.
ആർക്കെങ്കിലും കോവിഡ്-19 ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ 16000 ഹോട്ട്ലൈനിൽ ബന്ധപ്പെടുകയോ ഹെൽത്ത് സെൻറുകളിലെത്തുകയോ ചെയ്യണം. പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളിൽ ഇതുവരെയായി 14500ലധികം രോഗികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. വളരെ നേരത്തെ തന്നെ രോഗം കണ്ടെത്തുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും കൃത്യസമയത്ത് ആവശ്യമായ ചികിത്സ നൽകി രോഗമുക്തി നേടാൻ ഇത് സഹായിക്കുമെന്നും പി.എച്ച്.സി.സി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.