???. ???? ???? ?? ??????? ????? ?????????? ???????????? ?????????? ??????????

ദോഹ: മാസപ്പിറവി കണ്ടതിനാൽ രാജ്യത്ത് ഇന്ന് മുതൽ റമദാൻ വ്രതം. ഖത്തറിൽ മാസപ്പിറവി കണ്ടതായി ഖത്തർ ഔഖാഫ്, ഇസ്ലാമ ികകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. 2020 ഏപ്രിൽ 24 വിശുദ്ധ മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് മന്ത്രാലയത്തില െ മാസപ്പിറവി നിർണയ സമിതി അറിയിച്ചു. ഡോ. ശൈഖ് ഥഖീൽ അൽ ശമ്മാരിയുടെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് മന്ത്രാലയത്തിൽ ച േർന്ന യോഗത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്. കോവിഡ് 19 ആശങ്കകൾക്കിടയിലും വിശ്വാസികൾ റമദാനെ സ്വീകരിക്കാൻ നേ രത്തേ തന്നെ ഒരുങ്ങിയിരുന്നു. പ്രതിരോധ മാർഗങ്ങൾ പാലിച്ചുകൊണ്ട് നിയന്ത്രണങ്ങൾക്ക് വിധേയമായി ഖത്തറിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

റമദാനിലേക്കുള്ള ഭക്ഷണസാധനങ്ങളും മറ്റും വാങ്ങാൻ കടകളിൽ ഇന്നലെ തിരക്കുണ്ടായിരുന്നു. ഇത്തവണ റമദാൻ ടെൻറുകൾ ഇല്ലാത്തതിനാൽ ഇത്തരം ടെൻറുകളെ ആശ്രയിച്ചിരുന്ന തൊഴിലാളികളക്കം ആശങ്കയിലാണ്. ഇവരെ സഹായിക്കാനായി വിവിധ സന്നദ്ധസംഘടനകൾ സജീവമായി രംഗത്തുണ്ട്. അതേസമയം, റമദാനിലും രാജ്യത്തെ പള്ളികൾ അടഞ്ഞുതന്നെ കിടക്കും. കോവിഡ്–19 വ്യാപനം വർധിച്ചതിനാലും പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനാലും രാജ്യത്തെ പള്ളികൾ അടഞ്ഞുതന്നെ കിടക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പള്ളികളിൽ പ്രാർഥനകളും ഉണ്ടാകില്ല. എന്നാൽ ബാങ്ക് വിളിക്ക് മുടക്കമില്ല. അതേസമയം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം നടക്കും.

ഇമാമും പള്ളിയിലെ ജീവനക്കാരുമുൾപ്പെടെ 40 പേർ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളൂ. റമദാനിൽ ഇമാമും നാല് പേരുമുൾപ്പെടെ ഈ പള്ളിയിൽ ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചായിരിക്കുമിത്. ഈ പള്ളിയിലെ നമസ്കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. എന്നാൽ ഇത് പിന്തുടർന്ന് നമസ്കരിക്കാനും പ്രാർഥിക്കാനും അനുവാദമില്ല.റമദാനെ കോവിഡ് 19 വിരുദ്ധപോരാട്ടത്തിനായി സമർപ്പിക്കണമെന്നും ജനങ്ങളുെട ജീവിതരീതിയിൽ അതിനനുസരിച്ച മുൻഗണനാക്രമം വേണമെന്നും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റമദാനിലടക്കം കുടുംബ സന്ദർശനങ്ങളും സംഗമങ്ങളും പൂർണമായും ഒഴിവാക്കണം. ആളുകൾ ഒത്തുകൂടുന്നതും കുടുംബങ്ങളുടെ പരസ്പര സന്ദർശനവും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണം. എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കണം. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്കും കഴിവുകൾക്കും മേൽ ഉന്നതനായ ദൈവത്തിെൻറ കഴിവുകളും അഭിലാഷങ്ങളുമാണ് വിജയിക്കുന്നതെന്ന ഓർമ്മപ്പെടുത്തലാണ് ഈ കോവിഡ് കാലത്തെ റമദാൻ. കഴിയുന്നതും സാമൂഹിക അകലം പാലിച്ച്, എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി ജീവിക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മുൻഗണനകളെല്ലാം ജനനന്മക്കായി പുനക്രമീകരിക്കണമെന്നാവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞിരുന്നു. സുരക്ഷാ വകുപ്പിെൻറ പരിശോധനയും പേട്രാളിംഗും കർശനമായി തുടരും. രാജ്യത്തെ റസ്റ്റോറൻറുകളിലും കഫേകളിലും നേരിട്ടെത്തി ഭക്ഷണം പാഴ്സൽ വാങ്ങുന്നത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. കഫേകളിലും റെസ്റ്റോറൻറുകളിലും ഹോം ഡെലിവറി സേവനങ്ങൾ മാത്രമേ അനുവദിക്കൂ.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.