ദോഹ: കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അധികൃതരുടെ നടപടികൾ ഏറെ പ്രതീക്ഷ ന ൽകുന്നത്. രോഗികളുടെ എണ്ണത്തിൽ വരുംദിവസങ്ങളിൽ സ്ഥിരത കൈവരുമെന്നാണ് നിലവിൽ പു റത്തുവന്നുകൊണ്ടിരിക്കുന്ന കേസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് പൊതുജനാ രോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാ നി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതിൽ പ്രധാന കാരണം പരിശോധനകളു ടെ എണ്ണത്തിലുണ്ടായ വർധനയാണ്.
ഞായറാഴ്ച മാത്രം 6000ത്തോളം പരിശോധനകളാണ് നാം നടത്തിയിരിക്കുന്നത്. ശനിയാഴ്ച 4000 പരിശോധനയും നടത്തിയെന്നും ഡോ. മുഹമ്മദ് ആൽഥാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചകളിൽ ദിവസേന 1500 ടെസ്റ്റുകളേ നടത്തിയിരുന്നുള്ളൂ. കൂടുതൽ രോഗികളെ കണ്ടെത്തുന്നത് കൂടുതൽ ടെസ്റ്റ് നടത്തുന്നതുകൊണ്ട് മാത്രമാണ്. ശനിയാഴ്ച മാത്രം രോഗികളുടെ എണ്ണം 250ലെത്തി. ഞായാറാഴ്ച കേസുകളുടെ എണ്ണം ശനിയാഴ്ചത്തേതിനേക്കാൾ 20 കേസുകൾ മാത്രമാണ് വർധിച്ചത്. തിങ്കളാഴ്ച 228 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
രോഗം പടരുന്നത് തടയുന്നതിൽ പൊതുജനങ്ങൾക്കിടയിലുണ്ടായ അച്ചടക്കം നിർണായകമാണ്. നിയന്ത്രണങ്ങൾ ഭൂരിഭാഗം ജനങ്ങളും പാലിക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഇതിന് അപവാദമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമ്പർക്ക വിലക്ക് ലംഘിക്കുന്നത് ഖത്തരി സംസ്കാരത്തിനും പൈതൃകത്തിനും നിരക്കുന്നതല്ല. തങ്ങൾ പ്രതിജ്ഞയെടുത്തത് പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. സമ്പർക്ക വിലക്ക് ലംഘിക്കുന്നപക്ഷം രാജ്യത്തെ കേസുകൾ വർധിക്കും. അതേസമയം, എല്ലാവരും പ്രതിബദ്ധതയുള്ളവരാകുകയാണെങ്കിൽ ഖത്തറിെൻറ നേട്ടത്തിൽ മുഴുവൻ ലോകവും ആശ്ചര്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധപ്രവർത്തനങ്ങൾക്കുമായി 30000 മുതൽ 35000 വരെ സന്നദ്ധപ്രവർത്തകരെ പൊതുജനാരോഗ്യ മന്ത്രാലയത്തിനുകീഴിൽ പരിശീലിപ്പിക്കുന്നുണ്ടെന്നും സന്നദ്ധ പ്രവർത്തകരുടെ ആത്മാർഥതയിൽ അഭിമാനമുണ്ടെന്നും ഡോ. മുഹമ്മദ് ആൽഥാനി പറഞ്ഞു. കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ ഫലം കാണുന്നുണ്ടെങ്കിൽ നാലാഴ്ചയിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ദേശീയ സാംക്രമികരോഗ കൈകാര്യസമിതി കമ്മിറ്റി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.
അടുത്ത നാലാഴ്ച രാജ്യത്തിന് അതിനിർണായകമാണ്. സ്കൂളുകളിലേക്കുള്ള മടക്കവും വ്യാപാരവ്യവഹാരങ്ങൾ സാധാരണ നിലയിലേക്കെത്താനും അടുത്ത നാലാഴ്ച വളരെ നിർണായകമാണ്. ചൈനയിലെ വുഹാനിലെയും മറ്റു വിദേശ നഗരങ്ങളിലെയും സാഹചര്യങ്ങളും ഖത്തറിലെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടി അദ്ദേഹം വിശദമാക്കി.അടുത്ത നാലാഴ്ചക്കുള്ളിൽ കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ സാധിക്കുകയാണെങ്കിൽ നിലവിലെ നിയന്ത്രണങ്ങളെല്ലാം ഘട്ടംഘട്ടമായി നീക്കംചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.