ദോഹ: ഞായറാഴ്ച ആരംഭിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയില്‍ പൊതുവിദ്യാലയങ്ങള ിലെ പഠിതാക്കള്‍ക്ക് ദിവസത്തിലെ ഏതുസമയത്തും പ്രവേശിക്കാം. 10 മിനിറ്റ് വീതമുള്ള നാലു പ ാഠങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യ അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഫൗസിയ അല്‍ ഖതര്‍ പറഞ്ഞു. ഏതൊക്കെയാണ് ഓരോ ദിവസത്തെയും വിഷയങ്ങളെന്ന ഷെഡ്യൂള്‍ രക്ഷിതാക്കളുടെ മൊബൈലിലേക്ക് എല്ലാ ദിവസവും എസ്.എം.എസ് അയക്കും. എല്ലാ ദിവസവും ഹോംവര്ക്കുണ്ടാകും. ഉത്തരങ്ങള്‍ നോക്കാന്‍ 10 മിനിറ്റിലധികം സമയം അനുവദിക്കുകയുമില്ല. നാലു പാഠങ്ങളും ഹോം വര്‍ക്കും കൂടി പരമാവധി ഒരു മണിക്കൂര്‍ സമയമാണ് ഉണ്ടാവുക. അധ്യാപകര്‍ നൽകുന്ന വിഡിയോ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അതിനര്‍ഥം കുട്ടികള്‍ക്കായി ഒരു കമ്പ്യൂട്ടറോ ടാബ്ലറ്റോ തയാറാക്കിവെക്കണമെന്നല്ല. റെക്കോഡ് ചെയ്തുവെച്ചിരിക്കുന്ന പാഠഭാഗങ്ങള്‍ ഏതു സമയത്തും കാണാനും പഠിക്കാനും സാധിക്കും. ഹോംവര്‍ക്കുകള്‍ ചെയ്ത് അധ്യാപകര്‍ക്ക് അയച്ചു കൊടുക്കാന്‍ 24 മണിക്കൂര്‍ സമയം കുട്ടികള്‍ക്കു മുന്നിലുണ്ടാകും.
എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നൽകാന് അധ്യാപകര്‍ രംഗത്തുണ്ടാവും. എന്നാല്‍, ഈ സമയത്തിനു ശേഷം കുട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ അതിനു മറുപടി നൽകുകയെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഒന്നു മുതല്‍ 11 വരെയുള്ള ഗ്രേഡുകളിലെ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി വിലയിരുത്തുന്ന രീതിയിലാണ് ക്ലാസുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിവാര പരീക്ഷയില്‍ ഒന്നിലധികം ഓപ്ഷനുകളുള്ള ചോദ്യങ്ങള്‍ നൽകുകയാണ് ചെയ്യുക. കുട്ടികള്‍ക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാന് ഒരാഴ്ചയോളം സമയം ലഭിക്കുന്നു എന്നതാണ് ഇതിലെ പ്രത്യേകത. 12ാം ഗ്രേഡിലെ കുട്ടികള്‍ക്ക് വിഡിയോ പാഠങ്ങള്‍ നൽകുന്നതിനോടൊപ്പം അവര്‍ക്ക് നിരവധി ചോദ്യങ്ങളും നൽകും. യൂട്യൂബില്‍ ലഭിക്കുന്ന എല്ലാ പാഠങ്ങളെ കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഉത്തരം നൽകാന് അധ്യാപകര്‍ രാവിലെ മുതല്‍ ലഭ്യമായിരിക്കും. കമ്പ്യൂട്ടറോ ടാബ്ലെറ്റോ വാങ്ങാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ കുട്ടികളുടെ സ്കൂളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ ഉപകരണങ്ങള്‍ നൽകുമെന്നും ഫൗസിയ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.