ദോഹ: കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ നടപടികളുമായി രാജ്യം. പ്രവാസി തൊഴിലാളികൾ വ ്യാപകമായി താമസിക്കുന്ന ഇൻഡസ്ട്രിയൽ ഏരിയയിലെ വിവിധ റോഡുകൾ അടച്ചു. പ്രവാസികള ിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ഈ ഭാഗത്ത് നടപടി ശക്തിെപ്പടുത്തിയിരുന്നു. സം ശയിക്കുന്നവരും സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്നതുമായ നിരവധി പേരെ ഈ ഭാഗത്ത് കരുതൽ വാസത്തിലാക്കിയിരുന്നു. രാജ്യത്തെ എല്ലാ പള്ളികളും പൂട്ടിയതാണ് ചൊവ്വാഴ്ചയുണ്ടായ പ്രധാന നടപടി. ആളുകൾ കൂടുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിെൻറ ഭാഗമായാണിത്. താൽക്കാലികമാണെന്നും അതുവരെ വിശ്വാസികൾ താമസസ്ഥലത്തു തന്നെ നമസ്കാരം നിർവഹിക്കണമെന്നും ഇസ്ലാമിക മതകാര്യ മന്ത്രാലയം നിർദേശിച്ചു. വെള്ളിയാഴ്ചത്തെ ജുമുഅയും ഉണ്ടാവില്ല. പള്ളികളിലെ ബാങ്കുവിളിക്ക് മുടക്കമില്ല.
ബുധനാഴ്ച മുതൽ രാജ്യത്തേക്ക് വിദേശികളെ പ്രവേശിക്കാൻ അനുവദിക്കില്ല. എല്ലാ രാജ്യത്തുനിന്നും ദോഹയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും വിലക്കിയതോടെയാണിത്. 14 ദിവസത്തേക്കാണ് നിയന്ത്രണം. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരെ തുടർന്നും യാത്രക്ക് അനുവദിക്കും. ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ഖത്തർ എയർവേസിെൻറ രാജ്യാന്തര സർവിസുകൾ പ്രവർത്തിക്കും. ഖത്തർ എയർവേസിെൻറ ഇന്ത്യയിലേക്കുള്ള സർവിസുകൾക്ക് മാറ്റമില്ലാത്തതിനാൽ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ തടസ്സമില്ല. എന്നാൽ, ഖത്തറിലുള്ള പ്രവാസികളടക്കം മറ്റിടങ്ങളിലേക്ക് പോകരുതെന്ന് സർക്കാർ നിർദേശമുണ്ട്. നാട്ടിലേക്കുള്ള യാത്രയെ ഇത് ഏത് രൂപത്തിൽ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാൽ മിക്കവരും യാത്ര മാറ്റിവെക്കുകയാണ്.
ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ അവിെട 14 ദിവസം നിർബന്ധമായും കരുതൽ വാസത്തിൽ കഴിയണമെന്ന നിർദേശവുമുണ്ട്. നേരേത്ത തന്നെ ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറ്റലി, ഇറാഖ്, ലബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത് കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ്, ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ രാജ്യക്കാർക്ക് ഖത്തറിലേക്ക് താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ വിമാനവിലക്ക് വന്നതോടെ ഒരു രാജ്യക്കാർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. സ്വദേശികളെ മറ്റിടങ്ങളിൽനിന്ന് എത്തിക്കുന്ന വിമാനങ്ങളെ മാത്രമേ ഹമദ് വിമാനത്താവളത്തിൽ പ്രവേശിപ്പിക്കൂ. ചരക്ക് വിമാനങ്ങൾക്ക് നിയന്ത്രണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.