ദോഹ: ഖത്തറിലെ ദേശീയ മേൽവിലാസ രജിസ്റ്ററുമായും സെൻസസുമായും ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ഇരു പ്രക്രിയകളുടെയും അവസാന ദിവസം സംബന്ധിച്ചാണ് അടുത്ത ദിവസങ്ങളിൽ വ്യാപകമായി തെറ്റായ പ്രചാരണം നടക്കുന്നത്. ദേശീയ മേൽവിലാസ നിയമപ്രകാരം രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം എല്ലാവരും തങ്ങളുെട വിവരങ്ങൾ മന്ത്രാലയത്തിന് നൽകേണ്ട അവസാന ദിവസം മാർച്ച് 15 ആണെന്ന് പറഞ്ഞാണ് ഒരു സന്ദേശം പ്രചരിക്കുന്നത്. മറ്റൊന്നാകട്ടെ സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായി നൽകേണ്ട ദിവസം മാർച്ച് 15 ആണ് എന്ന് പറഞ്ഞും. മലയാളികളിലാണ് ഈ സന്ദേശങ്ങൾ കൂടുതൽ പ്രചരിക്കുന്നത്. എന്നാൽ, ഈ വിവരങ്ങൾ തെറ്റാണ്. ദേശീയ മേൽവിലാസ നിയമപ്രകാരം നടപടികൾ തുടങ്ങിയത് 2020 ജനുവരി 27നാണ്. രാജ്യത്തുള്ളവർക്ക് വിവരങ്ങൾ നൽകാൻ ഇതുപ്രകാരം ആറുമാസത്തെ സമയമുണ്ട്.
ജൂലൈ 26നാണ് ഇതിെൻറ കാലാവധി അവസാനിക്കുക. ഇത് മറച്ചുപിടിച്ചാണ് സമൂഹ മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. സെൻസസുമായി ബന്ധപ്പെട്ടുള്ള വ്യാജസന്ദേശവും തെറ്റാണ്. യഥാർഥത്തിൽ മാർച്ച് 15 മുതൽ 21 വരെ വേണമെങ്കിൽ ആളുകൾക്ക് ഓൺലൈനായി സെൻസസ് വിവരങ്ങൾ നൽകാമെന്ന് മാത്രം. ഇത് ചെയ്തില്ലെങ്കിൽ കുഴപ്പമില്ല. സെൻസസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ചോദിക്കുേമ്പാൾ വിവരങ്ങൾ ൈകമാറിയാൽ മതി. മേൽവിലാസ നിയമപ്രകാരം രാജ്യത്തെ പൗരന്മാരും താമസക്കാരും മന്ത്രാലയം ആവശ്യെപ്പടുന്ന വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴയടക്കമുള്ള ശിക്ഷയാണ്. 2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമമാണ് നടപ്പാക്കുന്നത്. രാജ്യത്തിെൻറ സാമൂഹിക - സാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്കാന് നിയമം വലിയ പങ്കുവഹിക്കും. ഒരേസമയം സർക്കാറിനും ജനങ്ങളും ഇത് ഏറെ നല്ലതാണ്. ഭരണനിർവഹണ രംഗത്തെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നിയമത്തിലൂടെ കഴിയും. നിയമപ്രകാരം നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർ തല നടപടികൾക്കായി ഉപയോഗിക്കുക.
ഖത്തറിലെ താമസസ്ഥലത്തിെൻറ മേൽവിലാസം, മൊബൈൽ/ ലാൻഡ്ലൈൻ ഫോൺ നമ്പർ, ഖത്തറിലെ ജോലി ചെയ്യുന്ന സ്ഥലത്തെ പൂർണവിവരങ്ങൾ, ഇ-മെയിൽ അഡ്രസ്, നാട്ടിലെ സ്ഥിരം മേൽവിലാസം, മറ്റു വിവരങ്ങൾ എന്നിവയാണ് ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടത്. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഒന്നുകിൽ മന്ത്രാലയത്തിെൻറ ഓഫിസുകളില്‍ നേരിട്ടെത്താം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം. കൂടാതെ കോംപീറ്റൻറ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും കൈമാറേണ്ടതുണ്ട്. കുട്ടികളുടെ വിവരങ്ങൾ അവരുടെ രക്ഷിതാക്കളാണ് നൽകേണ്ടത്. ദേശീയ മേല്‍വിലാസം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ 10,000 റിയാലില്‍ കൂടാത്ത പിഴ നല്‍കണം. സമയക്രമമനുസരിച്ച് ആറുമാസത്തിനുള്ളിൽ വിവരങ്ങൾ നൽകാത്തയാൾ നിയമത്തിെൻറ ആർട്ടിക്ൾ ആറ് അനുസരിച്ച് കുറ്റക്കാരനാണ്. ഇത്തരക്കാർ 10,000 റിയാലിൽ കൂടാത്ത പിഴ ഒടുക്കേണ്ടിവരും.
മേൽവിലാസ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള രജിസ്േട്രഷൻ നടപടികൾ മെട്രാഷ് -2 മൊബൈൽ ആപ് പ്രയോജനപ്പെടുത്തി വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ജനസംഖ്യ - ഭവന - സ്ഥാപനങ്ങളുടെ കണക്കുകൾ ആണ് പൊതുസെന്‍സസ് 2020ൽ എടുക്കുന്നത്. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണിത്. സ്ഥിതിവിവരക്കണക്കുമായി ബന്ധപ്പെട്ട മുൻകാല പ്രവര്‍ത്തനങ്ങളിലെ റെക്കോഡുകളുടെ ഉപയോഗത്തിലൂടെ സമഗ്രമായ ഡേറ്റബേസ് ഇതിലൂടെ തയാറാക്കും. എല്ലാത്തരം വികസനപദ്ധതികള്‍ക്കും പിന്തുണയേകുന്നതില്‍ സെന്‍സസ് വലിയ പങ്കുവഹിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തൊഴില്‍ശക്തിയുടെ വലുപ്പവും അതിെൻറ സ്വഭാവസവിശേഷതകളും സംബന്ധിച്ച വിവരങ്ങളുടെ സുപ്രധാന സ്രോതസ്സായും സെന്‍സസിനെ കണക്കാക്കുന്നു. ഓരോ അഞ്ചുവര്‍ഷമോ 10 വര്‍ഷമോ കൂടുമ്പോഴാണ് സെന്‍സസ് എടുക്കുന്നത്. 1986, 1997, 2004, 2010, 2015 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പൊതു സെന്‍സസ് എടുത്തത്. രാജ്യത്തെ രണ്ട് സുപ്രധാന പ്രക്രിയകൾ സംബന്ധിച്ചും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം തെറ്റാണെന്ന് പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി പറയുന്നു. ഇക്കാര്യങ്ങൾ ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.