ദോഹ: രാജ്യത്ത് കോവിഡ് രോഗികൾ കൂടുന്നു. ഇന്നലെ 64 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 401 ആയി. ആകെ 7950 പേരെ പരിശോധിച്ചപ്പോഴാണിത്. അതേസമയം സാംക്രമിക ചികിൽസാകേന്ദ്രത്തിൽ ഉള്ള ഏറെ പേർ അടുത്ത ദിവസങ്ങളിൽ രോഗമുക്തി നേടുമെന്ന ശുഭാപ്തിവിശ്വാസം പൊതുജനാരോഗ്യമന്ത്രാലയം പ്രകടിപ്പിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ അധികൃതർ നടപടികൾ ശക്തിെപ്പടുത്തി. ഉംസലാൽ മൽസ്യ മാർക്കറ്റിലെ പൊതുലേലം ഞായറാഴ്ച മുതൽ റദ്ദാക്കി. വാണിജ്യവ്യവസായമന്ത്രാലയത്തിെൻറയും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിേൻറയും നേതൃത്വത്തിലാണ് നടപടി. കോവിഡ് ബാധയെ തുടർന്നുള്ള നിയന്ത്രണം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരും.
രാജ്യത്ത് എല്ലായിടത്തുമുള്ള തെരുവ് കച്ചവടങ്ങളും നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ റോഡരികിൽ നിർത്തിയുള്ള മറ്റ് കച്ചവടങ്ങളും നടത്താൻ പാടില്ല. സർക്കാർ ഓഫിസുകളിൽ നേരിട്ടെത്തി സേവനങ്ങൾ തേടുന്നതിൽ നിന്ന് ഉപഭോക്താക്കൾ വിട്ടുനിൽക്കണം. കസ്റ്റമർ സർവീസ് സെൻററുകളിലും ഗവൺമെൻറ് സർവീസ് കേന്ദ്രങ്ങളിലും നേരിട്ടെത്തുന്നത് ഒഴിവാക്കണം. പകരം സ്ഥാപനങ്ങളുെട ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബാങ്കുകളിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ഉണ്ട്. കൗണ്ടറുകളിൽ നേരിട്ട് ചെന്ന് സേവനങ്ങൾ ആവശ്യപ്പെടുന്നത് പ്രത്യേക സാഹചര്യത്തിൽ ബാങ്കുകൾ നിരുൽസാഹപ്പെടുത്തുന്നുണ്ട്. ബാങ്കുകളിൽ എത്തുന്ന ഉപഭോക് താക്കളോട് പണം നിക്ഷേപിക്കൽ, ചെക്ക് നിക്ഷേപിക്കൽ തുടങ്ങിയവക്ക് നേരിട്ട് കൗണ്ടറുകളിൽ ചെല്ലാതെ ഇ മെഷീനുകൾ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.