ദോഹ: ഖത്തറിൽ ആദ്യമായി മൂന്നുപ്രവാസികൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോട െ സ്വദേശികളിലും വിദേശികളിലുമായി ആകെ രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ 15 ആയി. രോഗി കൾ പകർച്ചവ്യാധി ചികിത്സാകേന്ദ്രത്തിൽ ഐസൊലേഷനിലാണ്. ഞായറാഴ്ചയാണ് വിദേശിക ളായ മൂന്നുപേർക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്നവരെ അധികൃതർ കരുതൽ വാസത്തിലാക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ ഇവരുമായി ഇടപഴകിയവർക്ക് രോഗബാധ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്.
നേരത്തേ ഇറാനിൽനിന്ന് പ്രത്യേകവിമാനത്തിൽ ഖത്തറിലെത്തിച്ച 12 പേരിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 11 പേർ സ്വദേശി പൗരന്മാരാണ്. ഇറാനിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗാർഹികതൊഴിലാളിയാണ് മറ്റൊരാൾ. എന്നാൽ, ആദ്യമായാണ് രാജ്യത്തെ പ്രവാസികളിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഇപ്പോഴും രോഗബാധയുെട അളവ് ഏറെ കുറവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാനായി മന്ത്രാലയം 24 മണിക്കൂറും കോൾ സെൻറർ പ്രവർത്തിപ്പിക്കുന്നുണ്ട്. 16,000 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാകും.
ഇവ ശ്രദ്ധിക്കാം
പനി, ചുമ, ശ്വാസതടസ്സം, മൂക്കൊലിപ്പ് എന്നിവയാണ് കോവിഡ്19 പൊതുവായ ലക്ഷണങ്ങള്‍.
ചൈന ഉള്‍പ്പെടെ വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവരില്‍ മാത്രമാണ് രോഗസാധ്യത കൂടുതല്‍. ഇത്തരക്കാര്‍ക്ക് ചുമ, പനി തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അടിയന്തരമായി ചികിത്സ തേടണം.
ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്ന് അധികൃതര്‍ പറയുന്നു. കോവിഡ്19 ഉണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍, വൈറസ് ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും.
രോഗബാധ തടയാൻ കൈകള്‍ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് സമയമെടുത്ത് കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത അവസരങ്ങളില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കാം.
മുഖം മൂടിയ ശേഷമേ ചുമക്കാനും തുമ്മാനും പാടുള്ളൂ. വായ് മറച്ച ടിഷ്യൂ മാലിന്യപെട്ടിയില്‍ നിക്ഷേപിച്ചശേഷം കൈകള്‍ വൃത്തിയാക്കണം. വൃത്തിയില്ലാത്ത കൈകള്‍കൊണ്ട് മുഖം, കണ്ണുകള്‍, വായ എന്നിവയില്‍ സ്പര്‍ശിക്കരുത്.
കോവിഡ്19 ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. വേവിക്കാത്ത ഇറച്ചി, മുട്ട എന്നിവ കഴിക്കുകയോ തിളപ്പിക്കാത്ത പാല് കുടിക്കുകയോ ചെയ്യരുത്. ചുമ, തുമ്മല്‍ തുടങ്ങി ശ്വസന സംബന്ധമായ രോഗമുള്ളവരുമായി അടുത്തിടപഴകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.