ദോഹ: ഒന്നര പതിറ്റാണ്ടു പിന്നിട്ട യുദ്ധങ്ങൾക്കും പാരമ്പര്യ വൈരത്തിനും അറുതി കുറിക്കു ന്ന യു.എസ് - താലിബാൻ സമാധാന കരാർ യാഥാർഥ്യമാക്കിയ ഖത്തറിനെ ലോകം അഭിനന്ദിക്കുന്നതി നിടെ അമീറിന് അമേരിക്കയുടെ പ്രശംസ. അഫ്ഗാന് വിഷയത്തില്‍ അമേരിക്കക്കും താലിബാനുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഖത്തറിെൻറ മധ്യസ്ഥ നീക്കങ്ങളെ അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽ ഥാനിയെ പ്രസിഡൻറ് ട്രംപ് അഭിനന്ദിച്ചത്. 18 വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച് അഫ്ഗാന് ജനതക്ക് സമാധാനം സമ്മാനിക്കാനും ഖത്തര്‍ അമീര്‍ നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതാണെന്ന് വൈറ്റ് ഹൗസ് വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
ചരിത്ര കരാറെന്ന് ലോകം അടയാളപ്പെടുത്തിയ ഇൗ സുവർണ നിമിഷത്തിലേക്ക് ഇരു രാജ്യങ്ങളെയും കൊണ്ടുചെന്നെത്തിച്ചത് ഖത്തറിെൻറ അക്ഷീണ പ്രയത്നവും പിന്തിരിയാൻ കൂട്ടാക്കാത്ത ശ്രമങ്ങളും ഒന്നുകൊണ്ടു മാത്രമായിരുന്നു. രണ്ടു വർഷത്തോളം നീണ്ട ചർച്ചകളുടെയും കൂടിയാലോചനകളുടെയും സമാധാന ശ്രമങ്ങളുടെയും ഫലമായി അമേരിക്കയും താലിബാനും പരസ്പര ധാരണയോടെ മുന്നോട്ടു നീങ്ങുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതോടെ ലോകമെങ്ങുമുള്ള യുദ്ധവിരുദ്ധ പ്രവർത്തകരും സമാധാന പ്രേമികളും അത്യധികം സന്തോഷത്തിലാണ്. പലതവണകളായി അനുരഞ്ജന ശ്രമങ്ങളും സമവായ ചർച്ചകളുമെല്ലാം പരാജയപ്പെട്ടിട്ടും, പിന്മാറാൻ കൂട്ടാക്കാതെ ശുഭ പ്രതീക്ഷയോടെ മുന്നേറിയ ഖത്തർ അമീർ ശൈഖ് തമീമിെൻറ നയതന്ത്രങ്ങൾക്കും ഇടപെടലുകളും പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ അബ്്ദുൽ അസീസിെൻറ പിന്തുണയുമാണ് ലോകം മുഴുവൻ സന്തോഷം പകർന്ന കരാർ യാഥാർഥ്യമായതിന് പിന്നിലും. കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക - താലിബാൻ പ്രതിനിധികള്‍ ദോഹയില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടത്.
അഫ്ഗാനിസ്താനിലെ സമാധാനം, സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവയെ പരിപോഷിക്കുന്നതിന് ഖത്തര്‍ മികച്ച പിന്തുണയും ശ്രദ്ധയുമാണ് നൽകിവന്നിട്ടുള്ളത്. അഫ്ഗാനിസ്താനില്‍ ശാശ്വത സമാധാനം കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഖത്തര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹ കഴിഞ്ഞവര്‍ഷം അഫ്ഗാന് സമാധാന സമ്മേളനം തന്നെ ഖത്തർ സംഘടിപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്താന് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന നിരവധി വ്യക്തികളെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കുക എന്നതായിരുന്നു ഇതിലൂടെ ഖത്തർ ലക്ഷ്യംവെച്ചിരുന്നത്. ഇത്തരമൊരു കരാറിലേക്ക് ചര്‍ച്ചകളെ എത്തിക്കുന്നതിൽ ഖത്തർ വഹിച്ച പങ്ക് അഫ്ഗാന് സര്‍ക്കാറും പൂര്‍ണമായും വിലമതിക്കുന്നുണ്ട്. സോവിയറ്റ് അധിനിവേശ കാലം മുതല്‍ അഫ്ഗാനിലെ ജനങ്ങള്‍ക്ക് ദോഹ പിന്തുണ നല്‍കുന്നുണ്ടെന്നും ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം വളരെ ഉയര്‍ന്നതാണെന്നും അഫ്ഗാന് അംബാസഡര്‍ ഇതുസംബന്ധിച്ച് പരാമർശം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.