??????????? ??????????????????? ???????????????????????? ??????? ?????????? ???????? ???????????

തുനീഷ്യക്ക് പിന്നാലെ ഖത്തർ അമീർ അൽജീരിയയിൽ

ദോഹ: മൂന്ന് രാജ്യങ്ങളിലായി ത്രിദിന ഔദ്യാഗിക സന്ദർശനത്തിന് പുറപ്പെട്ട ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽജീരിയയിലെത്തി. ജോർഡൻ, തുനീഷ്യ എന്നിവിടങ്ങളിലെ സന്ദർ ശനത്തിനുശേഷമാണ് അമീർ അൽജീരിയയിൽ വിമാനമിറങ്ങിയത്. അൽജീരിയൻ പ്രസിഡൻറ് അബ്്ദുൽമജീദ് തിബൂണിെൻറ നേതൃത്വത്തിൽ ഹൗരായ് ബൗമെഡിൻ അന്താരാഷ്്ട്ര എയർപോർട്ടിൽ ഉൗഷ്മള വരവേൽപ് നൽകി സ്വീകരിച്ചു.

നിരവധി അൽജീരിയൻ ഉദ്യോഗസ്ഥർ, അൾജീരിയയിലെ ഖത്തർ അംബാസഡർ ഹസ്സൻ ഇബ്രാ-അൽ അൽ മാലികി, അൽജീരിയൻ അംബാസഡർ മുസ്തഫ ബൗട്ടൂറ, അൽജീരിയയിലെ ഖത്തറി എംബസി അംഗങ്ങൾ എന്നിവർ അമീറിനെയും സംഘത്തെയും സ്വാഗതം ചെയ്തു. ഔദ്യോഗിക സന്ദർശനത്തിനിടെ അമീർ അൽജീരിയൻ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മേഖലയിലെയും അന്താരാഷ്്ട്ര രംഗത്തെയും സംഭവവികാസങ്ങളും പൊതുവായ ആശങ്കകളുമെല്ലാം കൂടിക്കാഴ്ചയിൽ പരാമർശവിധേയമാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഔദ്യോഗിക സന്ദർശനത്തിനു ശേഷം വൈകിട്ടോടെ ഖത്തർ അമീർ അൾജീരയിൽ നിന്ന് മടങ്ങി

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.