ദോഹ: ഗ്രീന്‍ ലൈനിലൂടെ ദോഹ മെട്രോ ഡിസംബർ 10ന് ഓടിത്തുടങ്ങും. അന്നുമുതൽ പൊതുജനങ്ങള്‍ ക്കുള്ള ഈ ലൈനിലെ സര്‍വിസിെൻറ പരീക്ഷണ ഓട്ടത്തിന് തുടക്കമാകുമെന്ന് ഗതാഗത വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. അല്‍ മന്‍സൂറ മുതല്‍ അല്റിഫയിലെ മാള്‍ ഓഫ് ഖത്തര്‍ വരെയാണ് ഗ്രീന്‍ ലൈന്‍ പരിധി.ദോഹയുടെ പൗരസ്ത്യ, പശ്ചിമ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. അല്‍ മന്‍സൂറ, മുശൈരിബ്, അല്‍ ബിദ, ദ വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്മെസില, അല്‍ റയ്യാന്‍, അല്‍ ഖദീം, അല്‍ ശഖബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ (മാള്‍ ഓഫ് ഖത്തര്‍) എന്നിവയാണ് ഗ്രീന്‍ ലൈനിലെ സ്റ്റേഷനുകള്‍. ഈ മാസം 21ന് നടക്കുന്ന ഫിഫ ക്ലബ് ഫുട്ബാള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാനാവുന്ന വഴിയാണ് ഗ്രീന്‍ ലൈന്‍. ഖത്തര്‍ ദേശീയദിനത്തില്‍ 18നാണ് സ്റ്റേഡിയം ഉദ്ഘാടനം.
നിലവിൽ ദോഹ മെട്രോയുടെ റെഡ്, ഗോള്‍ഡ് ലൈനുകളിലൂടെയാണ് സർവിസ് നടക്കുന്നത്. ഇതുപോലെ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ രാത്രി 11 വരേയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരേയുമാണ് ഗ്രീന്‍ ലൈനിലും മെട്രോ ട്രെയിനുകള്‍ സര്‍വിസ് നടത്തുക.
മാള്‍ ഓഫ് ഖത്തര്‍ സന്ദര്‍ശിക്കാനും ഷോപ്പിങ്ങിനും പോകുന്നവര്‍ക്ക് ഗ്രീന്‍ ലൈന്‍ വഴി യാത്ര ചെയ്ത് അല്‍ റിഫ സ്റ്റേഷനിലിറങ്ങി മാളിലേക്ക് നടന്നുപോകാം. റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈന്‍ യാത്രക്കാര്‍ക്ക് മുശൈരിബില്നിന്നും പരസ്പരം മാറാം.മെട്രോയുടെ സമീപ പ്രദേശങ്ങളുമായി ബന്ധപ്പെടുത്താന്‍ മെട്രോ ലിങ്ക് സര്‍വിസുകളുമുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്നും മെട്രോ സ്റ്റേഷനുകളിലേക്ക് ഷട്ടില്‍ ബസ് സര്‍വിസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.