ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ പാക് സന്ദർശനത്തിനിടെ ഇരുരാജ് യങ്ങളും തമ്മിൽ രവധി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. അമീറിെൻറയും പാക് പ്രധാന മന്ത്രി ഇംറാൻഖാെൻറയും സാന്നിധ്യ ത്തിലായിരുന്നു ഇത്. വാണിജ്യ നിക്ഷേപ മേ ഖലകള്ക്കായി ഖത്തരി–പാകിസ്താനി സംയുക്ത വര്‍ക്കിങ് കമ്മിറ്റി രൂപീകര ിക്കുന്നത് സംബന്ധിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയവും പാക് വാ ണിജ്യ ടെക്സ്റ്റൈല്‍സ് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രമാണ് പ്രധാനം. ടൂറിസം, വ്യവസായ പരിപാടികള്‍ തുടങ്ങിയ മേഖലക ളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവച്ചു.
തീവ്രവാദത്തിന് ധനസഹായം നല്കല്, ക ള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക അന്വേഷണങ്ങള്‍ പങ്കു വെക്കുന്നതില്‍ സഹകരിക്കുന്നത് സംബന്ധിച്ച് ഖത്തര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റും പാകിസ്താന് ഫിനാന്‍ഷ്യല്‍ കണ്ട്രോള് യൂണിറ്റും ധാരണാപത്രം ഒപ്പുവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനും തീ വ്രവാദത്തിന് ധനസഹായം ലഭിക്കുന്നത് പ്രതിരോധിക്കുന്നതിനും ഇരുകൂട്ടരും സഹകരിച്ചു പ്രവര്‍ത്തിക്കും.
നേരത്തേ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം വില യിരുത്തിയ ഇരുവരും ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇസ്ലാമാബാദിലെ പ്രധാന മന്ത്രി കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളില്‍ ഖത്തര്‍ കൈവരിച്ച വിജയങ്ങളെ പാക് പ്ര ധാനമന്ത്രി പ്രശംസിച്ചു. സാമ്പത്തികം, വാണിജ്യം, നിക്ഷേപം, ഊര്‍ജം, ടൂറിസം, വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി.
പൊതുവായ ഉത്കണ്ഠയുള്ള മേഖലാ, രാജ്യാ ന്തര വിഷയങ്ങളും മിഡില്‍ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചുവരുന്ന സം ഘര്ഷസാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. പ്രധാനമന്ത്രി കാര്യാലയത്തില്‍ അമീറിന് ഔദ്യോഗിക വരവേല്‍പ്പ് ഒരുക്കിയിരുന്നു. ഖത്തറിെൻറയും പാകിസ്താെൻറയും ദേശീയഗാനങ്ങളോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
തുടര്‍ന്ന് അമീര്‍ പാകിസ്താനി ഗാര്‍ഡ് ഓഫ് ഹോണര്‍ പരിശോധിച്ചു. അമീറിനെ വരവേറ്റ് ജെഎഫ് 17 യുദ്ധവിമാനം പറന്നു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ശക്തമായ ബന്ധം പ്രതിഫലിപ്പിച്ചുകൊണ്ട് കാര്യാല യത്തിലെ പൂന്തോട്ടത്തില്‍ അമീര്‍ പൈന്മരം നട്ടുപിടിപ്പിച്ചു. അമീറിെൻറ സന്ദര്‍ശനത്തോടനുബന്ധിച്ച് 22 ബി ല്യന് ഡോളറിെൻറ നിക്ഷേപ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി നേരത്തെ വ്യ ക്തമാക്കിയിരുന്നു. സൗദി അറേബ്യയുടെ 21 ബില്യന്‍ ഡോളറിെൻറ നിക്ഷേപത്തിന് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപ കരാറായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.