ദോഹ: സ്ത്രീപീഡനവിഷയത്തിൽസി.പി.എം അധഃപതനത്തിെൻറ അങ്ങേഅറ്റത്ത് എത്തിയെന്ന് എ ഐ സി സി മുന്സെക്രട്ട റിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ അഡ്വ. ഷാനിമോള്‍ ഉസ്മാന്. ഇന്‍കാസ് കോഴി ക്കോട് ജില്ലാ പഠനക്യാമ്പിനെത്തിയ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. എല്ലാ നിലക്കുമുള്ള ജീർണതയുടെ പാര്‍ട്ടിയായി സി പി എം മാറി. പി കെ ശശിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെയായിരുന്നു പാര്‍ട്ടി നിലപാട്. പ്രവാസി ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തിനു പിന്നിലും സി പി എം ആണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍ഗാന്ധിയുടെ നിലപാട് കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള നയപരമായ ചില നീക്കങ്ങള്‍ മാത്രമാണ്. ബി.ജെ.പിയുടെ തിരിച്ചുവരവ് എങ്ങിനെയുണ്ടായി എന്ന് പാര്‍ട്ടി വിശദമായി പഠിച്ചുവരികയാണ്. അത് വിശദമായി വിലയിരുത്തിയ ശേഷം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവും. ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണ്. അവിടുത്തെ പരാജയകാരണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെന്നും ഷാനിമോള്‍ വ്യക്തമാക്കി. കോടിയേരിയുടെ മകന് ലൈംഗിക പീഡനക്കേസില്‍ പ്രതിയായത് സംബന്ധിച്ച് വി എസ് അച്യുതാനന്ദന്റെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച കെ പി സി സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.
കോടിയേരി ആഭ്യന്തരമന്ത്രിയായ കാലയളവിലാണ് യുവതിയുമായി ബിനോയ് കോടിയേരിയുടെ ബന്ധം തുടങ്ങുന്നത്. ബി.െജ.പി സർക്കാറിെൻറ ചരിത്രം നോക്കിയാൽ അവരുടെ നിലപാട് ഇനി മാറാൻപോകുന്നില്ലെന്ന് വ്യക്തമാണ്. ഖത്തറിലെ ഇന്‍കാസിലെ വിഭാഗീയത സംബന്ധിച്ച് ഗൗരവപൂര്‍വ്വം ഇടപെടല്‍ നടത്തുമെന്നും ഇതുസംബന്ധിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, കോഴിക്കോട് ജില്ലാ ഇന്‍കാസ് പ്രസിഡന്റ് അശ്റഫ് വടകര, ഹരീഷ്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്നലെ ഐ സി സിയില്‍ ആരംഭിച്ച ഇന്‍കാസ് കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഇന്നും തുടരും. ഫാഷിസത്തിന്റെ കാണാപ്പുറങ്ങള്‍, മതേതരഇന്ത്യവെല്ലുവിളികളും അതിജീവനവും എന്നീ വിഷയങ്ങളില്‍ കാവില്‍ പി മാധവന്, പരിശീലക താഹിനാ എസ് വിഷയമവതരിപ്പിക്കും. ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷാനിമോള്‍ ഉസ്മാന്, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.