ദോഹ: ഹമദ് ജനറൽ ആശുപത്രിയുടെ സർജിക്കൽ ഇൻറൻസീവ് കെയർ യൂനിറ്റിെൻറ (എസ്െഎസ ിയു) അവസാനത്തെയും മൂന്നാംഘട്ടത്തിെൻറയും പ്രവൃത്തികൾ ഹമദ് മെഡിക്കൽ കോർപറേഹ ഷൻ പൂർത്തിയാക്കി. ഉദ്ഘാടനം ഉടൻ നടക്കും. 2013ൽ ആണ് എസ്െഎസിയുവിെൻറ പ്രവൃത്തി തു ടങ്ങിയത്. ഇതോടെ മൂന്നാംഘട്ടത്തിെൻറയും അവസാനഘട്ടത്തിെൻറയും പ്രവൃത്തികൾ പൂർ ത്തിയായതായി അധികൃതർ അറിയിച്ചു. ഹമദ് ജനറൽ ആശുപത്രിയുടെ ഒാപറേഷൻ തിയറ്റർ സ്യൂട്ടും പുതിയ സർജിക്കൽ സ്പെഷ്യലിറ്റി സെൻററും തമ്മിൽ നേരിട്ട് ബന്ധമുണ്ട് എന്നതാണ് എസ്െഎസിയുവിെൻറ പ്രധാന സവിശേഷതയെന്ന് ആക്ടിങ് ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
എസ്െഎസിയുവിൽ 27 ബെഡുകൾ ആണുള്ളത്. നാല് െഎസൊലേഷൻ റൂമുകൾ, മൂന്ന് നെഗറ്റീവ് പ്രഷർ റൂമുകൾ, കുടുംബങ്ങൾക്കുള്ള കാത്തിരിപ്പ് റൂമുകൾ എന്നിവയും ഉണ്ട്. നിലവിൽ ഉള്ളതിെൻറ ഇരട്ടി രോഗികളെ ഉൾക്കൊള്ളാൻ എസ്െഎസിയുവിെൻറ അവസാനഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്തോടെ കഴിയും. അതായത് 15ൽ നിന്ന് 27 ബെഡുകളായാണ് മാറ്റം വന്നിരിക്കുന്നത്. ഇതുകൂടാതെ എച്ച്.എം.സി.യുടെ ജനറൽ സർജിക്കൽ സേവനങ്ങളിലും കൂടുതൽ കാര്യങ്ങൾ എസ്െഎസിയുവിലൂടെ ചെയ്യാൻ കഴിയും. പ്രത്യേകിച്ച് ട്രോമകെയർ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളാണ് കൈവരാൻ പോകുന്നത്. 19 ബെഡുകൾ ഉള്ള ട്രോമ ഇൻറൻസീവ് കെയർ യൂനിറ്റ് (ടി.െഎ.സി.യു) ഇതിൽ മുഖ്യപങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. എസ്െഎസിയുവിെൻറ പ്രവൃത്തി പൂർത്തീകരണം കൂടിയായതോടെ 10,000 സ്ക്വയർ മീറ്റർ ഒ ാപറേറ്റിങ് തിയറ്റർ വിപുലീകരണ പദ്ധതികളാണ് പൂർത്തീകരിക്കെപ്പടുന്നത്.
ഇതിൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള 20 സർജിക്കൽ തിയറ്ററുകൾ, 19 ബെഡുകൾ ഉള്ള ടി.െഎ.സി.യു, ഡാവിഞ്ചി Xi സർജിക്കൽ റോബോർട്ട് സംവിധാനം എന്നിവ ഉണ്ട്. റിയൽ ടൈം ഇമേജിങ് ശേഷിയുള്ള സി.ടി, എം.എർ.െഎ, ബ്രയിൻ ലാബ്, ആർടിസ് സീഗോ ഇമേജിങ് ടെക്നോളജി എന്നീ സൗകര്യങ്ങളും ഉൾക്കാള്ളുന്നു.മുൻകാല വിമൻസ് ഹോസ്പിറ്റൽ ബിൽഡിങിൽ പുതിയ സ്പെഷ്യലൈസ്ഡ് സർജറി സെൻററിെൻറ ആദ്യഘട്ടം മുമ്പ് തുറന്നിരുന്നു. ഇതിെൻറ എല്ലാ ഘട്ടപ്രവൃത്തികളും അടുത്ത മാസങ്ങളിൽ തന്നെ പൂർത്തീകരിക്കും. ഇൗ വർഷം എച്ച്.എം.സിയുടെ സർജിക്കൽ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആണ് നടന്നുവരുന്നതെന്നും ആക്ടിങ് ചീഫ് മെഡിക്കൽ ഒാഫിസർ കൂട്ടിച്ചേർത്തു. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും സ്പെഷ്യലൈസ്ഡ് സർജിക്കൽ സേവനങ്ങളുടെ ലഭ്യത കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്.
ഇൗ വർഷം എച്ച്.എം.സിയുടെ സർജിക്കൽ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആണ് നടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വർധിച്ചുവരുന്ന രാജ്യത്തെ ജനസംഖ്യക്ക് അനുസരിച്ച് സേവനങ്ങൾ വിപുലീകരിക്കുക എന്ന ദീർഘകാല പദ്ധതികൾക്കനുസരിച്ചാണ് സർജിക്കൽ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നത്. ഇതാണ് എസ്െഎസിയുെട പണികൾ പൂർത്തീകരിച്ചതിലൂടെ കാണാൻ കഴിയുന്നത്. സർജിക്കൽ, ട്രോമ, അടിയന്തര വിഭാഗം, അവയവദാന പദ്ധതികൾ തുടങ്ങിയവയും ലക്ഷ്യമിട്ടാണ് ഇത്തരം വിപുലീകരണ പദ്ധതികൾ നടത്തുന്നത്. ലോകത്തിലെ ഏറ്റവും മെച്ചെപ്പട്ട ചികിൽസയും ആശുപത്രികളും ഖത്തറിൽ തന്നെ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. അതിലേക്കുള്ള പാതയിലാണ് ഹമദ് മെഡിക്കൽ കോർപറേഷൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഏറ്റവും ആധുനികമായ ൈവദ്യഉപകരണങ്ങൾ ഖത്തറിലെ ആശുപത്രികളിൽ ലഭ്യമാക്കും. ഏറ്റവും പ്രഗത്ഭരായ ഡോക് ടർമാരെയും നഴ്സുമാരെയും മെഡിക്കൽ ജീവനക്കാരെയും തങ്ങൾ ഖത്തറിലേക്ക് എത്തിക്കും. ഇതേ അഭിപ്രായമാണ് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനിയും പങ്കുവെക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തിൽ ആശുപത്രിയിലെ പുതിയ ട്രോമ കെയർ–അടിയന്തര കേന്ദ്രത്തിൽ ഭാഗികമായ സേവനങ്ങൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഏറ്റവും അടിയന്തര ഘട്ടത്തിലുള്ള ഖത്തറിലെ രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് എച്ച്.എം.സിയുടെ ഇത്തരം പദ്ധതികൾ എന്നാണ് അദ്ദേഹം പറയുന്നത്. ഖത്തറിെൻറ ജനസംഖ്യ നാൾക്കുനാൾ വർധിക്കുകയാണ്. ഇതിനാൽ ട്രോമ, അടിയന്തര വിഭാഗം, സർജിക്കൽ വിഭാഗങ്ങൾ എന്നിവയിൽ എത്തുന്നവരും കൂടുകയാണ്. ആശുപത്രിയിലെ ട്രോമ–അടിയന്തര സേവന വിഭാഗങ്ങൾ മേഖലയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ടവയാണെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.