ദോഹ: ഖത്തറിൽ റെക്കോർഡ് വേനൽ ചൂടെന്ന രൂപത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് അധികൃതർ. സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥാപഠന വകുപ്പിെൻറ ഡയറക്ടർ അ ബ്ദുല്ല അൽ മന്നായി ആണ് ഖത്തർ വാർത്താ ഏജൻസി(ക്യുഎൻഎ)യോട് ഇക്കാര്യം പറഞ്ഞത്. ഖത ്തറിൽ താപനില 80 ഡിഗ്രി സെൽഷ്യസിൽ എത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം ന ടക്കുന്നുണ്ട്. ഇത് പൂർണമായും ഉ ൗഹാപോഹം മാത്രമാണ്. യാഥാർഥ്യവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ താപനില ഉയർന്നാണിരിക്കുന്നത്. സാധാരണ വേനൽകാലത്ത് രാജ്യത്തുണ്ടാകാറുള്ള ചൂടാണ് ഇപ്പോഴും ഉള്ളത്. എന്നാൽ അസാധാരണമായുള്ള ചൂട് ഉണ്ടായിട്ടില്ല. മുൻകാലങ്ങളിൽ ഉള്ള അവസ്ഥ തന്നെയാണ് ഇപ്പോഴും.
വേനൽ മാസങ്ങളിൽ രാജ്യത്ത് ഇത് പതിവാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി താപനിലയിൽ വരും ദിവസങ്ങളിൽ അസാധാരണമായി വൻവർധനവ് ഉണ്ടാകുെമന്ന സൂചനയും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ഉണ്ടായ അതേ ചൂടാണ് ഇത്തവണയും രാജ്യത്ത് രേഖ െപ്പടുത്തിയിരിക്കുന്നത്. 48.2 ഡിഗ്രിസെൽഷ്യസ് ആണ് ഇൗ ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ താപനില. 1973ൽ ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ താപനില രേഖപ്പെടുത്തിയപ്പോൾ പോലും ഖത്തറിലെ താപനില 40നും 42 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരുന്നുവെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. കാർ അടക്കമുള്ള വാഹനങ്ങളിലെ താപനില അളക്കുന്ന ഉപകരണങ്ങളിൽ പലപ്പോഴും ഒൗദ്യോഗികമായി രേഖപ്പെടുത്തുന്ന താപനിലയേക്കാൾ കൂടുതൽ ഉണ്ടാവാറുണ്ട്. കാറിലുള്ള താപനില സെൻസറിെൻറ പ്രവർത്തനങ്ങൾ പല ഘടകങ്ങളെയും ആശ്രയിച്ചാണുള്ളതെന്ന് അദ്ദേഹം ഇതിന് മറുപടി നൽകി.
ഇതിൽ പ്രധാനമായും കാറിെൻറ എഞ്ചിനുമായി ബന്ധെപ്പട്ടതാണ്. കാർ എഞ്ചിെൻറ അടുത്താണ് ഇൗ സെൻസർ ഘടിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥാവകുപ്പിെൻറ താപനില സെൻസറിനേക്കാൾ കൂടുതൽ ആയിരിക്കും മിക്കപ്പോഴും കാറിൽ ഉള്ള സെൻസറിൽ രേഖപ്പെടുത്തുന്നത്. കാറിെൻറ എക്സ്ഹോസ്റ്റിെൻറ പ്രവർത്തനവും ഇതിനെ ബാധിക്കുന്നുണ്ട്. താപനില കൃത്യമായി അറിയണമെങ്കിൽ ഉപകരണം അന്താരാഷ്ട്രാ കാലാവസ്ഥാ ഒ ാർഗനൈസേഷെൻറ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളവയാകണം. എന്നാൽ മാത്രമേ കൃത്യമായ താപനില അറിയാൻ കഴിയൂ. എല്ലായ്പ്പോഴും താപനിലയുടെ കാര്യത്തിലും മറ്റ് കാലാവസ്ഥാ അറിയിപ്പുകളുെട കാര്യത്തിലും ഒൗദ്യോഗികമായ സേവനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളെ ഉണർത്തി.
വകുപ്പിെൻറ വെബ്ൈസറ്റ് ഇതിനായി സന്ദർശിക്കണം. അെല്ലങ്കിൽ വകുപ്പിെൻറ വിവിധ സമൂഹ മാധ്യമഅക്കൗണ്ടുകൾ പിന്തുടരണമെന്നും അേദ്ദഹം നിർദേശിച്ചു. ചൂടുള്ള പകലുകളിൽ നേരിട്ട് സൂര്യപ്രകാശം ദേഹത്ത് പതിയാതിരിക്കാൻ ജനം ശ്രദ്ധിക്കണം. കഴിയുന്നതും പകൽ പുറത്തിറങ്ങരുത്. ഇളം കളർ ഉള്ള വസ് ത്രങ്ങൾ ധരിക്കണം. നിർജലീകരണം ഒഴിവാക്കണം. നിർജലീകരണം ഉണ്ടാക്കുന്ന പുറത്തുളള പ്രവർത്തനങ്ങളിൽ പരമാവധി ഏർപ്പെടാതിരിക്കണം. തൊഴിലാളികൾ ഇക്കാര്യത്തിൽ ബന്ധെപ്പട്ട വകുപ്പുകൾ പുറത്തിറക്കിയ നിർേദശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സന്ദർഭങ്ങളിൽ തൊഴിലാളികളെ ജോലികൾ ചെയ്യാൻ നിർബന്ധിക്കരുത്. കാറിൽ കുട്ടികളെ ഒറ്റക്കിരുത്തി പോകരുത്. കാർ പൂട്ടി പുറത്തിറങ്ങുേമ്പാൾ ഉള്ളിൽ ആരുമില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾ നിതാന്തജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.