ദോഹ: 230 മില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് നിര്‍മിച്ച അല്‍ഖോറിലെ റാസ് മത്ബഖില്‍ അക്വാ ട്ടിക് ആൻറ് ഫിഷറീസ് റിസര്‍ച്ച് സെൻറര്‍ ഈ മാസം തുറക്കും. ഖത്തറിലെ ആഭ്യന്തര മത്സ്യോത് പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സമുദ്രജീവിതവുമായി ബന്ധപ്പെട്ട് അത്യാധുനിക ഗവേ ഷണങ്ങള്‍ക്കും സഹായകമാകുന്നതാണ് കേന്ദ്രം. 1.10ലക്ഷം സ്ക്വയര്‍മീറ്ററിലായാണ് പുതിയ കേന്ദ ്രം. ആവശ്യത്തിലധികം മത്സ്യങ്ങള്‍ സംഭരിച്ചുവെക്കുന്നത് ഗണ്യമായി കുറക്കുന്നതിനും കൂടുതല്‍ മത്സ്യോല്‍പ്പാദനം നടത്തുന്നതിനും സെൻറര്‍ ലക്ഷ്യമിടുന്നു. റിസര്‍ച്ച് സെൻററില്‍ ഒട്ടനവധി, മത്സ്യ, ചെമ്മീന്‍ ഹാച്ചറികളുണ്ടായിരിക്കും. 28ഓഫീസുകള്‍ അടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങും അക്വാട്ടിക് ആൻറ് ഫിഷറീസ് റിസര്‍ച്ച് സെൻററിെൻറ ഭാഗമായുണ്ടാകും.
സെൻററില്‍ ഉത്പാദിപ്പിക്കുന്ന വിവിധയിനം മത്സ്യങ്ങള്‍ മത്സ്യകൃഷിക്കായി സബ്സിഡിയിനത്തില്‍ വില കുറച്ച് നല്‍കും. ഏതുസമയത്തും ഏതിനം മത്സ്യങ്ങളും കൃഷി ആവശ്യങ്ങള്‍ക്കായി മത്സ്യഫാമുകള്‍ക്ക് ലഭ്യമാക്കും. പ്രതിവര്‍ഷ മത്സ്യോത്പാദനം പത്ത് മില്യണിലധികമായി വര്‍ധിപ്പിക്കാന്‍ പദ്ധതിക്ക് ശേഷിയുണ്ട്. ഖത്തറില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളായ ഹമൂര്‍, സാറി എന്നിവയുടെയും ഷ്രിംപ്സി(ചെമ്മീന്‍)റെയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സെൻററില്‍ കൂടുതല്‍ ഫാമുകള്‍ സ്ഥാപിക്കുന്നുണ്ട്്. മത്സ്യക്കുഞ്ഞുങ്ങളെ സ്വകാര്യഫാമുകള്ക്ക് നല്‍കുന്നതിനൊപ്പം കടലിലേക്ക് തുറന്നുവിടുകയും ചെയ്യും. മത്സ്യ സമ്പത്തിെൻറ തോത് കൃത്യമായി മനസിലാക്കുന്നതിനായാണിത്.
കേന്ദ്രത്തിെൻറ വിലയിരുത്തലില്‍ ഏതെങ്കിലും ഇനത്തിലുള്ള മത്സ്യസമ്പത്തിെൻറ ദൗര്‍ലഭ്യം വ്യക്തമായാല്‍ ആ പ്രത്യേകയിനത്തിെൻറ ഉത്പാദനം വര്‍ധിപ്പിക്കുകയും അവയുടെ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുകയും ചെയ്യും. സീഫുഡ് മേഖലയില്‍ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങള്‍ നിറവേറ്റാനും കേന്ദ്രത്തിലൂടെ സാധിക്കും. പദ്ധതി നിര്‍മാണ പൂര്‍ത്തീകരണത്തിലാണ്. കേന്ദ്രത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം തന്നെയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബിപത്രം ‘അല്‍റായ’ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം തുറക്കുന്നത്.
സ്വകാര്യ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രത്തിെൻറ സഹായമുണ്ടാകും. അടുത്ത ആറു മാസത്തിനുള്ളില്‍ കേന്ദ്രത്തിെൻറ സേവനങ്ങള്‍ ഫാമുകള്‍ക്ക് ലഭ്യമാക്കിത്തുടങ്ങും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി അക്വാട്ടിക് ഗവേഷണ കേന്ദ്രത്തിെൻറ ഡയറക്ടര്‍ മുഹമ്മദ് മഹ്മൂദ് അല്‍അബ്ദുല്ല നേരത്തെ പ്രതികരിച്ചിരുന്നു. മത്സ്യോല്‍പ്പാദന മേഖലയിലെ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളും അത്യാധുനികമായ ഉപകരണങ്ങളും ഉപയോഗിച്ചാണ് സെൻറര്‍ നിര്‍മിച്ചിരിക്കുന്നത്. മത്സ്യപ്രജനനത്തിന് അനുയോജ്യമായ സാഹചര്യമാണ് സെൻറര്‍ ഒരുക്കുന്നത്. പ്രകൃതിവിഭവങ്ങളുടെയും സമുദ്രപരിസ്ഥിതിയുടെയും സംരക്ഷണവും സെൻറര്‍ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.