ജൈവ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു

ദോഹ: വിഷരഹിത^ജൈവ പച്ചക്കറികൾക്ക് രാജ്യത്ത് ആവശ്യക്കാർ ഏറുന്നു. ഇതിനാൽ കൂടുതൽ കർഷകർ ജൈവപച്ചക്കറി ഉത്പാദന ത്തിലേക്ക് തിരിയുന്നു. ഖത്തർ ആസ്ഥാനമായുള്ള കൂടുതൽ കമ്പനികൾ ഇൗ രംഗത്ത് പുതുപദ്ധതികളുമായി രംഗപ്രവേശം ചെയ് തിട്ടുണ്ടെന്ന് ഖത്തറിലെ പ്രശസ്തരായ തോർബ മാർക്കറ്റ് സ്ഥാപകയായ ഫത്മ അൽ ഖാതിർ പറയുന്നു. ഖത്തരി ബിസിനസ് വുമൻ അസോസിയേഷൻ (ക്യു.ബി.ഡബ്ല്യു.എ) എൻറർപ്രണർഷിപ്പ് അവാർഡായ ‘തക്രീം’ ജേതാവാണ് ഫത്മ. ഖത്തറിലെ സാഹചര്യം ജൈവപച്ചക്കറി ഉത്പാദനത്തിന് ഏെറ അനുയോജ്യമാണെന്ന് ഇവർ പറയുന്നു. ജൈവഉത്പന്നങ്ങളുടെ വിപണി ഇവിടെ വൻ വളർച്ചയിലാണ്. ഫ്രഷ് ആയി കിട്ടുന്ന ഉത്പന്നങ്ങൾ കൂടുതലായി അന്വേഷിക്കുന്നവരാണ് ഖത്തറിലെ ജനങ്ങൾ.

ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുകയാണ് ജനത. എവിടെയാണ് ജൈവഉത്പന്നങ്ങൾ കിട്ടുകയെന്ന് അവർ കൂടുതൽ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ദേശികമായുള്ള ഉത്പന്നങ്ങളിൽ പ്രത്യേകിച്ച് ഭക്ഷ്യമേഖലയിൽ അവർ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു. ജൈവപച്ചക്കറി ഫാമുകൾ രാജ്യത്ത് വർധിച്ചുവരുന്നുണ്ട്. എങ്കിലും കൂടുതൽ ഫാമുകൾ ഇനിയും ഉണ്ടാകണം. ജൈവഉത്പന്ന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും വിവിധ സഹായ സഹകരണങ്ങൾ നൽകുന്ന സ്ഥാപനമാണ് എഡ്യുക്കേഷൻ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന തോർബ മാർക്കറ്റ്. പ്രദേശികമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനി ഹോം ബിസിനസ് രംഗത്തും പ്രശസ്തരാണ്. 2017ൽ എട്ട് ഫാമുകളായി പ്രവർത്തനം തുടങ്ങിയ കമ്പനിക്ക് ഇപ്പോൾ 15 ഫാമുകൾ ഉണ്ട്. വിവിധ തരം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന ഫാമുകൾ ദോഹയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

തങ്ങളുമായി സഹകരിക്കുന്ന ഫാമുകൾക്ക് ഉത്പന്നങ്ങൾ വിൽക്കാനായി സൗജന്യമായി സ്റ്റാളുകൾ നൽകാറുണ്ട്. ലാഭവിഹിതം കുറച്ച് ജൈവഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും അവർ പറയുന്നു. മുനിസിപ്പാലിറ്റി^പരിസ്ഥിതി മന്ത്രാലയം ജൈവഉത്പന്ന ഫാമുകൾക്കായി നിരവധി സേവനങ്ങളും ഇളവുകളുമാണ് നൽകുന്നത്. സ്വകാര്യ^പൊതുമേഖലാ ഉടമസ്ഥതിയിലുള്ള സ്ഥാപനങൾക്ക് ഗ്രീൻഹൗസുകൾ സ്ഥാപിക്കാനായി പുതുതായി ലൈസൻസുകളും നൽകുന്നു. വർഷത്തിൽ 80,000 ടൺ ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുകുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.