ദോഹ: റമദാൻ വ്രതത്തിെൻറ പുണ്യവുമായി ഖത്തറിൽ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷി ക്കും. ഒൗഖാഫ് –ഇസ്ലാമിക മത കാര്യമന്ത്രാലയത്തിെൻറ മാസപ്പിറവി കമ്മിറ്റിയാണ് പെ രുന്നാൾ വിവരം തിങ്കളാഴ്ച വൈകുന്നേരം ഉറപ്പിച്ചത്. പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനകൾക്കുമായി പള്ളികളും ഈദ് ഗാഹുകളുമുൾപ്പെടെ 489 കേന്ദ്രങ്ങളാണ് മന്ത്രാലയം ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. 67 കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് പങ്കെടുക്കാനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലായിടങ്ങളിലും ചെറിയ പെരുന്നാൾ നമസ്കാരം ഇന്ന് രാവിലെ അഞ്ചിന് ആയിരിക്കും. ഉദയം കഴിഞ്ഞ് 15 മിനുട്ടിന് ശേഷമാണിത്. രാജ്യത്തെമ്പാടും 489 ഇടങ്ങളിലാണ് പെരുന്നാൾ പ്രാർഥനകൾക്ക് മന്ത്രാലയം സൗകര്യം ചെയ്തത്. പള്ളികൾ, മൈതാനങ്ങൾ എന്നിവയടക്കമാണിത്. 67 ഇടങ്ങളിൽ വനിതകൾക്കയി പ്രത്യേക സൗകര്യങ്ങളും ഉണ്ട്.
ഖത്തറിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഈദ് ഖുതുബയുടെ മലയാളം പരിഭാഷ ഉണ്ടായിരിക്കും. അൽ സദ്ദ് സ്പോർട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ എസ്.എസ് മുസ്തഫ, അൽ അഹ്ലി ക്ലബ്ബിന് സമീപമുള്ള അലി ബിൻ അലി മസ്ജിദിൽ ഇഎം അസൈനാർ മാസ്റ്റർ, മദീന ഖലീഫ ബോയ്സ് സെക്കൻഡറി സ്കൂളിൽ ഇ.എൻ അബ്ദുൽ ഗ ഫാർ, വക്റ സ്പോർട്സ് ക്ലബ്ബിൽ എം.ടി ആദം, അൽഖോർ ലുലു മാളിന് സമീപം സി.പി സക്കീർ ഹുസൈൻ, മിസൈദ് ഈദ് ഗാഹിൽ പി.പി അബ്ദുറഹ്മാൻ എന്നിവർ പരിഭാഷ നിർവഹിക്കും.
ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലുമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻറർ സഹകരണത്തോടെ ഫരീജ്നാസർ ഫാമിലി ഫുഡ് സെൻററിന് പിൻവശത്ത് നടക്കുന്ന ഈദ്ഗാഹിൽ പ്രമുഖ പണ്ഡിതനും മലപ്പുറം ജാമിയ അൽഹിന്ദ് ലക്ചററുമായ ഫദ്ലുൽ ഹഖ് ഉമരി പെരുന്നാൾ പ്രഭാഷണം നടത്തും. സ്ത്രീകൾക്കും സൗകര്യം. ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലുമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻറർ സഹകരണത്തോടെ അൽഖോർ ബിൻ സൈദ് മസ്ജിദിനും സനാഇയ്യ മസ്ജിദിനും സമീപം ഈദ്ഗാഹുകൾ നടത്തും. സ്വലാഹുദ്ദീൻ സ്വലാഹി, അഷ്റഫ് സലഫി എന്നിവർ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.