ദോഹ: ഈ വർഷത്തെ വിശുദ്ധ റമദാൻ വിടപറയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഈദാഘോഷങ്ങൾക്കായി രാജ്യത്ത് തിരക്കേറി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഷോപ്പിംഗ് മാളുകളിലും തുണിക്കടകളിലും ജനത്തിരക്കേറുകയാണ്. ഈദാഘോഷങ്ങൾക്കായുള്ള സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്വേദശികൾക്കും താമസക്കാർക്കും സന്ദർശകർക്കും ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഗതാഗത അപകടങ്ങൾ ഇല്ലാതാക്കുന്നതിനും ഈദാഘോഷ പരിപാടികളുടെ ഭാഗമായി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധിക പേട്രാളിംഗ് നടത്തുമെന്നും പള്ളികൾക്കും ഈദ് ഗാഹുകൾക്കും അവയിലേക്കുള്ള റോഡുകളിലും സുരക്ഷാ ക്രമീകരണങ്ങളും പോലീസ് പേട്രാളിംഗും ശക്തമാക്കുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ പേട്രാൾസ് ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ അസി. ഡയറക്ടർ മേജർ ജാബിർ മുഹമ്മദ് ഉദൈബ പറഞ്ഞു.
പെരുന്നാളിനോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുന്ന മുഴുവൻ ഇടങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടണ്ടേ്. 100ലധികം പേട്രാളിംഗ് വാഹനങ്ങൾ ദിവസം മുഴുവനും രാജ്യത്തെ നിരത്തുകളിലുണ്ടാകും. അതോടൊപ്പം സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്ട്മെൻറും മുഴുസമയം പ്രവർത്തന സജ്ജമായിട്ടുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടാമെന്നും അൽ ഉദൈബ കൂട്ടിച്ചേർത്തു. 24 മണിക്കൂറും കൺേട്രാൾ റൂം തുറന്ന് പ്രവർത്തിക്കും. ഈദ് ആഘോഷ പരിപാടികൾ വകുപ്പിെൻറ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. അതോടൊപ്പം പൊതുജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായും രംഗത്തുണ്ടാകുമെന്നും സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്ടമെൻറ് മേധാവി ഹസൻ അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.