സമൂഹമാധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾക്ക് വൻശിക്ഷയാണ് രാജ്യത്ത് ഉള്ളത്. സൈബര്‍ ഭീഷണി, സാമൂഹ്യമൂല്യ ങ്ങളെ ബാധിക്കുന്ന പോസ്റ്റുകള്‍, വ്യക്തികളുടെയോ സമൂഹത്തിെൻറയോ വികാരങ്ങളെ ബാധിക ്കുന്നവ, അനുമതിയില്ലാതെ വീഡിയോകളും ചിത്രങ്ങളും എടുക്കല്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ കുറ്റകൃത്യങ്ങള്‍ക്ക് ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷയും 3000 റിയാല്‍ മുമുതല്‍ 50,000 റിയാല്‍വരെ പിഴയും ലഭിക്കാം.
സൈബര്‍കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കാന്‍ ഇ ആൻറ് സിസിസിഡി തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം.
സൈബര്‍കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്നത് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ ആസൂത്രിതവും കാര്യക്ഷമവുമായ പ്രതിരോധം ഉറപ്പാക്കുന്നതിനായി ഇൻറര്‍പോള്‍, യൂറോപോള്‍ എന്നിവയുമായി ഖത്തര്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഈ രണ്ടു പ്രസ്ഥാനങ്ങളുമായും കരാര്‍ ഒപ്പുവച്ച മിനമേഖലയിലെ ആദ്യ രാജ്യം ഖത്തറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.