ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകളി ൽ മക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കാത്തുനിൽക്കരുതെന്ന മു ന്നറിയിപ്പുമായി ഇന്ത്യൻ എംബസി. സ്കൂളുകളിലെ ഉച്ചക്ക് ശേഷമുള്ള ഷി ഫ്റ്റ് സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള അംഗീകാരത്തിെ ൻറ കാര്യത്തിൽ ഇതുവരെ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥി കളുടെ പ്രവേശനത്തിനായി കാത്ത് നിൽക്കരുതെന്നും മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിന് അംഗീകാരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എംബസി പ്രത്യാശ പ്രകടിപ്പി ച്ചു.
ചില ഇന്ത്യൻ സ്കൂളുകൾ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശ പ്രകാരം രജിസ്േട്രഷനുകൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തിൽ ഉറപ്പുവരുത്തുന്നതിനായി രജിസ്േട്രഷൻ പ്രക്രിയകൾ നിർത്തിവെക്കുകയും ര ക്ഷിതാക്കളോട് കാത്തുനിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടൽ.
ഫെബ്രുവരി അവസാനത്തിൽ തന്നെ എം ഇ എസ് സ്കൂൾ തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിൽ രജിസ്േ ട്രഷൻ നടപടികൾ നിർത്തലാക്കിയതായും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള തീരുമാനത്തിനായി കാത്തി രിക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തിരുന്നു.
ഐഡിയൽ ഇന്ത്യൻ സ്കൂളും തങ്ങളുടെ വെബ്സൈറ്റിൽ രജിസ്േട്രഷൻ സ്വീകരിക്കുന്നത് ഒരു അറിയിപ്പു ണ്ടാകുന്നത് വരെ നിർത്തലാക്കിയതായി വ്യക്തമാക്കിയിരുന്നു. അതേസമയം, ചില സ്കൂളുകളിൽ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ ഫീസടച്ച് പ്രവേശനം നേടിയെങ്കിലും ഇക്കാ ര്യത്തിൽ ഉറപ്പ് ലഭിക്കാത്തതിനാൽ അടച്ച തുക തിരികെ നൽകുന്നുണ്ട്. ഇന്ത്യന്‍ എംബസി ട്വിറ്ററില്ക്കൂടിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എംഇഎസ് സ്കൂള്‍, ഐഡിയല്‍ ഇ ന്ത്യന്‍ സ്കൂള്‍, ഒലിവ് ഇൻറര്‍നാഷണല്‍, ശാന്തിനികേതന്‍ എന്നീ സ്കൂളുകളിലാണ് സായാഹ്ന ഷിഫ്റ്റിന് നേരത്തേ അനുമതി ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് അനുമതി താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു.
അതേസമയം കെജി 1 മുതല്‍ 6 വരെ ക്ലാസുകളില്‍ ഇനിയും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വുഖൈ റില്‍ ഈ വര്‍ഷം തുറന്ന ഇന്ത്യന്‍ സ്കൂളില്‍ പ്രവേശനം ലഭിക്കും. എന്നാല്‍ പുതിയ സ്കൂളുകളില്‍ പഴയ സ്കൂളുകളെ അപേക്ഷിച്ച് ഫീസ് കൂടുതലാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുന്നത് 219 കുട്ടികള്‍ ആണെന്ന് രക്ഷിതാക്കൾ പറയുന്നു. വിവിധ വാട്സാപ്പ് ഗ്രൂപ്പുകള്‍ മുഖേന രക്ഷിതാക്കള്‍ നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 28 വിദ്യാര്‍ഥികള്‍ 7, 8, 9 ക്ലാസുകളില്‍ പ്രവേശനം കാത്തിരിക്കുന്നവരാണ്. ഇതില്‍ 80ശതമാനവും 7ാം ക്ലാസുകാരാണ്. സായാഹ്ന ഷിഫ്റ്റ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച് നിലവിൽ പഠിച്ചിരുന്ന സ്കൂളുകളിൽ നിന്ന് മക്കളുടെ ടി.സി വാങ്ങിയവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.