ദോഹ: ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി സംഘടനക്ക് പ്രമുഖ ഖത്തരി വ്യവസായിയുടെ വൻതുക സംഭാവന. യു.എന്‍ നിെൻറ യുഎന്എച്ച്സിആറിെൻറ പ്രവർത്തനങ്ങൾക്കും സഹായപദ്ധതികൾക്കുമായാണ് പ്രമുഖ ഖത്തരി വ്യവസാ യി ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ബിന്‍ ഥാനി ആൽഥാനി 35 മില്യണിലധികം ഡോളര്‍ സംഭാവന നല്‍കിയത്. ബംഗ ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും യമനില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്ക് കും വേണ്ടിയാണ് ഈ തുക ലഭ്യമാക്കിയത്. ഒരു വ്യക്തിയില്‍ നിന്നും യുഎന്‍എച്ച്സിആര്‍ സ്വീകരിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിതെന്ന സവിശേഷതയുണ്ട്.
2016ല്‍ സ്ഥാപിക്കപ്പെട്ട യുഎന്എച്ച്സിആറിെൻറ പദ്ധതി മുഖേനയായിരിക്കും ഫണ്ട് ചെലവഴിക്കുക. ഫണ്ട് രണ്ടായി വിഭജിക്കും. 13 മില്ല്യന്‍ ഡോളര്‍ യെമനില്‍ ചെലവഴിക്കും. മൂന്നു ലക്ഷം പേര്‍ക്കായിരിക്കും ഇതിെൻറ പ്രയോജനം ലഭിക്കുക. 22 മില്ല്യന്‍ ഡോളര്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി ചെലവഴിക്കും. നാലര ലക്ഷം പേര്‍ക്കായിരിക്കും പ്രയോജനം. ആരോഗ്യം, പോഷണം, താമസസൗകര്യം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.
സംഭാവന ചെയ്ത മുഴുവന്‍ തുകയും അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാക്കും. കഷ്ടത നേരിടുന്നവരെ സഹായിക്കാന്‍ അവസരം ലഭിക്കുന്നതിലെ സന്തോഷം ശൈഖ് ഥാനി ബിന്‍ അബ്ദുല്ല പങ്കുവച്ചു. ഥാനി ബിന്‍ അബ്ദുല്ല ബിന്‍ ഥാനി ആൽഥാനി ഹ്യുമാനിറ്റാറിയന് ഫണ്ടിലൂടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ടവരെയും അഭയാര്‍ഥികളെയും യുദ്ധത്തില്‍ നഷ്ടങ്ങള്‍ നേരിട്ടവരെയും സഹായിക്കാന്‍ ദശലക്ഷക്കണക്കിനു റിയാലാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. ഒരു വര്‍ഷത്തെ സഹകരണ കരാറും രണ്ടു ഗ്രാൻറ് കരാറുകളുമായി
35,215,260 യുഎസ് ഡോളറിെൻറ സംഭാവനയാണ് ശൈഖ് ഥാനി ബിന്‍ അബ്്ദുല്ല യു.എന്നിന് ലഭ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ശൈഖ് ഥാനിക്ക് വേണ്ടി ശൈഖ് ഡോ. ഖാലിദ് ബിന്‍ ഥാനി ബിന്‍ അബ്ദുല്ല ബിന്‍ ഥാനി ആൽഥാനിയും അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഹൈകമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡിയും ഒപ്പുവച്ചു. ജനീവയില്‍ നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ ശൈഖ് ഖലീഫ ബിന്‍ ഥാനി ബിന്‍ അബ്ദുല്ല ആൽഥാനിയും ഡോ. അയേദ് ദബ്സന് അല്‍ഖഹ്താനിയും പങ്കെടുത്തു. സംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും തുടര്‍ന്ന് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സഹായകരമായിരിക്കും ഈ മഹത്തായ സംഭാവനയെന്ന് ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.