കെ.ടി. ജലീൽ കൂടുതൽ ക്രമക്കേടുകൾ നടത്തി; രാജിവെച്ചേ മതിയാകൂ -യൂത്ത്ലീഗ്

ദോഹ: മന്ത്രി കെ.ടി. ജലീൽ കൂടുതൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും രാജിവെക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പില്ലെന്ന് മുസ്ലിം യൂത്ത് ലീഗ്. 2016ൽ മന്ത്രിയായ ശേഷം നടത്തിയ 300ഒാളം നിയമനങ്ങൾ പരിശോധിച്ചതിൽ 60 എണ്ണത്തിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മുസ്‌ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കെ.ടി. ജലീലിെൻറ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ നിയമവിരുദ്ധമായി നിയമിച്ചത് മുതൽ വലിയ ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളത്.

വ്യാജ സർട്ടിഫിക്കറ്റ് ആരോപണങ്ങൾ അടക്കം ഉയർന്നിട്ടുണ്ട്. വിഷയം യു.ഡി.എഫും കേരള സമൂഹവും ഏറ്റെടുത്തതായും നവംബർ 24ന് യൂത്ത് ലീഗിെൻറ യുവജനയാത്ര തുടങ്ങുംമുമ്പ് കെ.ടി. ജലീൽ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.‘വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം’ മുദ്രാവാക്യവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യുവജനയാത്രയിലൂടെ കേന്ദ്ര^ സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. യാത്രയിൽ പ്രവാസ ലോകത്തെ പ്രവർത്തകർക്കും പരിഗണന നൽകും. 600 കിലോമീറ്ററുള്ള യാത്രയിൽ ഗൾഫ് രാജ്യങ്ങളിലെ കെ.എം.സി.സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രവർത്തകർ സംബന്ധിക്കും.

ഇതിെൻറ രജിസ്ട്രേഷെൻറ തുടക്കം വ്യാഴാഴ്ച ദോഹയിൽ നടന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിജിലൻസോ കെ.ടി ജലീലിനെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. കുടുംബശ്രീയുമായി ബന്ധപ്പെട്ട് വിജിലൻസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള രാഷ്ട്രീയത്തിന് വേണ്ടി പിണറായി വിജയനും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നേർക്കുനേർ പോരാടുകയാണെന്ന് പറയുേമ്പാഴും അണിയറയിൽ ഇവർ തമ്മിലെ ബന്ധം ശക്തമാണെന്നും നജീബ് കാന്തപുരം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി നേതാക്കളായ അസീസ് നരിക്കുനി, ബഷീര്‍ ഖാന്‍, ഇല്യാസ് മാസ്റ്റർ, പി.എ തലായി, ഇ.കെ മുഹമ്മദലി, ശരീഫ് മാമ്പയില്‍ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.